Sports

ഗുഡ് ബൈ മൗറീസിയോ സരി; യുവന്റസ് പരിശീലകന്റെ കസേര തെറിച്ചു

ഗുഡ് ബൈ മൗറീസിയോ സരി; യുവന്റസ് പരിശീലകന്റെ കസേര തെറിച്ചു

സമകാലിക മലയാളം ഡെസ്ക്

മിലാൻ: യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ പ്രീ ക്വാർട്ടറിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇറ്റാലിയൻ ക്ലബ് യുവന്റസ് പരിശീലകൻ മൗറീസിയോ സരിയെ പുറത്താക്കി. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് തോറ്റാണ് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ യുവന്റസ് പുറത്തായത്. ഇതിന് പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയത്. പരിശീലകനെ പുറത്താക്കിയതായി യുവന്റസ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. 

കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ മത്സരത്തിൽ ലിയോണിനോട് യുവന്റസ് 2-1ന് വിജയിച്ചിയിരുന്നു. എന്നാൽ എവേ ഗോളിന്റെ അടിസ്ഥാനത്തിൽ യുവന്റസ് ക്വാർട്ടർ കാണാതെ പുറത്താകുകയായിരുന്നു. 

നേരത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയേയും ടീമിലെത്തിച്ച യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തിലായിരുന്നു സീസൺ തുടങ്ങിയത്. എന്നാൽ ഇറ്റാലിയൻ ലീഗ് കിരീടമായ സീരി എ മാത്രമാണ് സരിയുടെ പരിശീലനത്തിന് കീഴിൽ യുവന്റസിന് നേടാനായത്. 

തന്റെ 'സാരിബാൾ' സ്റ്റൈൽ ടീമിൽ കൊണ്ടുവരാൻ സരിക്ക് കഴിയാഞ്ഞത് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. 

2015 മുതൽ 2018 വരെ നാപ്പോളി പരിശീലകനായിരുന്ന സരി അതിനുശേഷം ഒരു വർഷം ചെൽസിയേയും പരിശീലിപ്പിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് ചെൽസിയിൽ നിന്ന് സിരി യുവന്റസിലെത്തിയത്. മൂന്നു വർഷത്തേക്കായിരുന്നു കരാർ. മാസിമിലിയാനോ അല്ലെ​ഗ്രിയുടെ പകരക്കാരനായിട്ടായിരുന്നു സരിയുടെ വരവ്. എന്നാൽ അദ്ദേഹത്തിന് കാര്യമായ ഒരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

'ജനലിലൂടെ കാണുന്നത് ആ വലിയ സംവിധായകന്‍ വാതില്‍ മുട്ടുന്നതാണ്, ഞാന്‍ പേടിച്ച് അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു'; തുറന്ന് പറഞ്ഞ് സുമ ജയറാം

പ്രണയാഭ്യർത്ഥന നിരസിച്ചതിൽ വൈരാ​ഗ്യം, യുവതിയെ നടുറോഡിൽ കുത്തിവീഴ്ത്തി തീ കൊളുത്തി കൊന്നു; പ്രതി കുറ്റക്കാരൻ

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

SCROLL FOR NEXT