വിരാട് കോഹ്‌ലി/വീഡിയോ ദൃശ്യം 
Sports

ടേണില്‍ കുരുങ്ങി ഇന്ത്യ, പൂജാരയേയും കോഹ്‌ലിയേയും തുടരെ മടക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

ലീച്ചിന്റെ വലത്തേക്ക് കുത്തിയ പന്തിലെ ടേണ്‍ തിരിച്ചറിയാതെ പൂജാര പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റോക്ക്‌സിന്റെ കൈകളിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റ് നഷ്ടം. ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍, വിരാട് കോഹ് ലിയെ മൊയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി. 

ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. മറുവശത്ത് അര്‍ധ ശതകം പിന്നിട്ട് ആത്മവിശ്വാസത്തോടെ കളിക്കുകയാണ് രോഹിത് ശര്‍മ. 58 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കെയാണ് പൂജാരയെ ലീച്ചിന്റെ ടേണ്‍ ചെയ്ത് എത്തിയ പന്ത് കബളിപ്പിച്ചത്. 

ലീച്ചിന്റെ വലത്തേക്ക് കുത്തിയ പന്തിലെ ടേണ്‍ തിരിച്ചറിയാതെ പൂജാര പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റോക്ക്‌സിന്റെ കൈകളിലേക്ക് എത്തി. പിന്നാലെ ക്രീസിലേക്ക് എത്തിയ കോഹ് ലിയെ മൊയിന്‍ അലിയുടെ ടേണും വീഴ്ത്തി. 

ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച കോഹ് ലിയെ വെട്ടിച്ച് മൊയിന്‍ അലിയുടെ ഡെലിവറി തിരിഞ്ഞ് ബെയ്ല്‍സ് ഇളക്കി. വിശ്വസിക്കാനാവാതെ നിന്ന കോഹ് ലി വിക്കറ്റ് കീപ്പറുടെ ഗ്ലൗസാണോ ബെയ്ല്‍സ് ഇളക്കിയത് എന്ന സംശയത്തില്‍ നിന്നെങ്കിലും റിപ്ലേകളില്‍ പന്ത് ബെയില്‍സ് ഇളക്കുന്നത് വ്യക്തമായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

അത്യാധുനിക സ്‌കാനിങ്, റേഡിയേഷന്‍, 100 കിടക്കകൾ; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഈ മാസം 9 ന് നാടിന് സമര്‍പ്പിക്കും

SCROLL FOR NEXT