Sports

തകര്‍ത്ത് കളിച്ച് പെണ്ണുങ്ങള്‍ റാങ്കിങ്ങിലും മുന്നിലേക്ക്; കുതിപ്പ് മന്ദാനയ്ക്കും ജെമിമയ്ക്കും

കീവീസിനെതിരായ മൂന്ന് ട്വന്റി20യില്‍ നിന്നും 132 റണ്‍സാണ് ജെമിമ നേടിയത്. മന്ദാന ഇത്രയും കളിയില്‍ നിന്നും നേടിയത് 180 റണ്‍സും

സമകാലിക മലയാളം ഡെസ്ക്

കീവീസിനെതിരായ ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യയുടെ ജെമിമ റോഡ്രിഗ്‌സും, സമൃതി മന്ദാനയും. നാല് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി ജെമിമ റാങ്കിങ്ങില്‍ രണ്ടാമത് എത്തിയപ്പോള്‍, മന്ദാന നാല് സ്ഥാനങ്ങള്‍ കയറി ആറാമതായി. 

കീവീസിനെതിരായ മൂന്ന് ട്വന്റി20യില്‍ നിന്നും 132 റണ്‍സാണ് ജെമിമ നേടിയത്. മന്ദാന ഇത്രയും കളിയില്‍ നിന്നും നേടിയത് 180 റണ്‍സും. ഒന്നാമത്തേയും, അവസാനത്തേയും ട്വന്റി20യില്‍ മന്ദാന തകര്‍പ്പന്‍ കളി പുറത്തെടുത്തുവെങ്കിലും മന്ദാന പുറത്തായതിന് പിന്നാലെ ടീം തോല്‍വിയിലേക്ക് എത്തുകയായിരുന്നു. ഏകദിന റാങ്കിങ്ങില്‍ അടുത്തിടെ ഒന്നാമത് എത്തിയതിന് പിന്നാലെയാണ് ട്വന്റി20യിലും മന്ദാനയുടെ മുന്നേറ്റം. 

ഇന്ത്യയുടെ രണ്ട് വനികളും റാങ്കിങ്ങില്‍ മുന്നോട്ടു പോയി. രാധാ യാദവ് പതിനെട്ട് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി 10ാം റാങ്കിലെത്തി. ദീപ്തി ശര്‍മ അഞ്ച് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി 14ാം റാങ്കിലും. കീവീസിന്റെ ബേറ്റ്‌സാണ് ബാറ്റിങ്ങില്‍ ഒന്നാമത്. വിന്‍ഡിസിന്റെ ദിയാന്ദ്ര ഡോട്‌ലിനാണ് ഓള്‍റൗണ്ടര്‍മാരില്‍ മുന്നില്‍. 

ടീം റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരിയ കീവീസ്,ഇംഗ്ലണ്ടിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. 2018ലെ ലോക ട്വന്റി20 കിരീടം ചൂടിയ ഓസ്‌ട്രേലിയ തന്നെയാണ് റാങ്കിങ്ങില്‍ ഒന്നാമത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

'എനിക്ക് തനിച്ച് ചെയ്യാന്‍ കഴിയാത്തത്, ദൈവത്തിന് നന്ദി'; കണ്ണീരോടെ ജമീമ

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

SCROLL FOR NEXT