Sports

ധോണിയും കൂട്ടരും ഒന്നാമത്; ചെന്നൈയ്ക്ക് ഏഴാം വിജയം

എംഎസ് ധോണിയുടെയും അമ്പാട്ടു റായിഡുവിന്റെയും, സുരേഷ് റെയ്‌നയുടെയും മികച്ച പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സിന് നേട്ടമായത്

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗിസിന് വിജയം. ആറ് വിക്കറ്റിനാണ് കൊഹ് ലിപ്പടയെ ധോണിയും കൂട്ടരും തകര്‍ത്തത്. എംഎസ് ധോണിയുടെയും അമ്പാട്ടു റായിഡുവിന്റെയും, സുരേഷ് റെയ്‌നയുടെയും മികച്ച പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സിന് നേട്ടമായത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 20 ഓവറില്‍ 127 റണ്‍സാണ് സ്വന്തമാക്കിയത്. ബംഗളൂരുവിനായി അര്‍ധ സെഞ്ച്വറി നേടിയ പാര്‍ത്ഥീവ് പട്ടേലും ടിം സൗത്തിയും മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്തത്തിയ ജഡേജയും 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിംഗുമാണ് ബംഗളൂരു ബാറ്റ്‌സമാന്‍മാരെ പിടിച്ച് കെട്ടിയത്. വൈയ്‌ലെയും ലുങ്കിയും ഒരോവിക്കറ്റ് വീതവും വീഴ്ത്തി.

ബംഗളൂരുവിനായി ക്വിന്റണ്‍ ഡികോക്കിന് പകരമായി ക്രീസിലെത്തിയ പാര്‍ത്ഥീവ് 41 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 53 റണ്‍സെടുത്തു. അവസാന വിക്കറ്റില്‍ ടിം സൗത്ത് 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തത് ബംഗളൂരുവിന് രക്ഷയായി.

വിജയത്തോടെ ഐപിഎല്‍ പട്ടികയില്‍ ചെന്നൈ വീണ്ടും ഒന്നാമതെത്തി. പത്തുമത്സരങ്ങളില്‍ നിന്ന് ചെന്നൈയുടെ വിജയം ഏഴായി. കൊല്‍ക്കത്തയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. റണ്‍സ് വേട്ടയില്‍ അമ്പാട്ടു റായിഡുവാണ് മുന്നില്‍. പത്തുമത്സരങ്ങളില്‍ നിന്നായി 423 റണ്‍സാണ് റായിഡുവിന്റെ സമ്പാദ്യം.വിക്കറ്റ് നേട്ടത്തില്‍ മുന്നില്‍ ഉമേഷ് യാദവാണ്. 9 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് യാദവ് നേടിയത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT