Sports

നഷ്ടമായത് എട്ട് വര്‍ഷം, എന്നിട്ടും ശരാശരി 99.94; കോവിഡ് ഇടവേളയില്‍ വിലപിക്കുന്നവര്‍ക്ക് സച്ചിന്റ മറുപടി

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് കരിയറിലെ എട്ട് വര്‍ഷം നഷ്ടപ്പെട്ടിട്ടും നേട്ടം കൊയ്ത ബ്രാഡ്മാനില്‍ നിന്ന് പ്രചോദനം നേടാനാണ് സച്ചിന്റെ ഉപദേശം

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ് 19 സൃഷ്ടിച്ച ഇടവേള മാനസികമായി തളര്‍ത്തുന്നു എന്ന് കരുതുന്നവരോടെ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെ നോക്കാനാണ് സച്ചിന്‍ പറയുന്നത്. രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് കരിയറിലെ എട്ട് വര്‍ഷം നഷ്ടപ്പെട്ടിട്ടും നേട്ടം കൊയ്ത ബ്രാഡ്മാനില്‍ നിന്ന് പ്രചോദനം നേടാനാണ് സച്ചിന്റെ ഉപദേശം. 

1939 മുതല്‍ 1945 വരെയുള്ള സമയമാണ് ബ്രാഡ്മാന് നഷ്ടമായത്. എന്നിട്ടും ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി അദ്ദേഹത്തിന്റെ പേരിലാണ്. ബ്രാഡ്മാന്റെ 112ാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് സച്ചിന്റെ വാക്കുകള്‍. 

അനിശ്ചിതത്വവും, വലിയ ഇടവേളകളും ആശങ്ക സൃഷ്ടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കരിയര്‍ വലിയ പ്രചോദനമായി ഉയര്‍ന്ന് നില്‍ക്കുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. 1994 മാര്‍ച്ച് മുതല്‍ 1995 ഒക്ടോബര്‍ വരെ, 18 മാസത്തോളം വിരളമായി മാത്രം തങ്ങള്‍ ടെസ്റ്റ് കളിച്ച സംഭവത്തെ കുറിച്ചും സച്ചിന്‍ പറഞ്ഞിരുന്നു. 

90കളുടെ മധ്യത്തില്‍ മൂന്ന് നാല് മാസത്തെ ഇടവേള ലഭിക്കുന്നത് സാധാരണയായിരുന്നു. സമ്മറില്‍ ശ്രീലങ്കയിലേക്ക് പോവുമ്പോള്‍ നിരവധി മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ആ സമയം ഇന്ത്യയില്‍ ക്രിക്കറ്റ് ഇല്ല. എന്നാല്‍ അതൊരു സാധാരണ സംഭവമായിരുന്നു എന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോറ്റിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ?; നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

എഴുതുന്നത് 43 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍; സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കുമോ? ഹർജിയിൽ വിധി ഇന്ന്

വയനാട് മെഡിക്കൽ കോളജ് വികസനം; അമ്പുകുത്തിയിൽ 28 ഏക്കർ വന ഭൂമി ഏറ്റെടുക്കും, ഉത്തരവ്

കേരളം നടുങ്ങിയ ആ ക്രൂരതയ്ക്ക് ഇന്നേക്ക് ഒന്‍പത് വര്‍ഷം; സംസ്ഥാനം കണ്ടത് സമാനതകളില്ലാത്ത പോരാട്ടം; 'അവള്‍ക്കൊപ്പം'

SCROLL FOR NEXT