Sports

നാലായിരം കോടി രൂപയ്ക്ക് മെസിയെ വാങ്ങാന്‍ കാശുണ്ടോ? മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകള്‍ പഠിക്കുന്നു

ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിക്കാതെ മെസിക്കായി പണം മുടക്കാനുള്ള വഴിയാണ് ഗാര്‍ഡിയോളയും കൂട്ടരും അന്വേഷിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മെസി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് എത്തിയാല്‍ സ്വന്തമാക്കാനുള്ള സാമ്പത്തിക വഴികള്‍ മാഞ്ചസ്റ്റര്‍ സിറ്റി തിരയുന്നു. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിക്കാതെ മെസിക്കായി പണം മുടക്കാനുള്ള വഴിയാണ് ഗാര്‍ഡിയോളയും കൂട്ടരും അന്വേഷിക്കുന്നത്. 

700 മില്യണ്‍ യൂറോയാണ് മെസിയുടെ റിലീസ് ക്ലോസ്. ഇതിലും കുറഞ്ഞ തുകയ്ക്ക് ബാഴ്‌സ സമ്മതിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരത്തിനായി മുന്‍പോട്ട് വരും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങളും, ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയെ ചൊല്ലി യുവേഫയുമായുള്ള പ്രശ്‌നങ്ങളും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തലവേദനയാണ്. 

എഫ്എഫ്പി ചട്ടങ്ങള്‍ തെറ്റിച്ചതിന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കുകയായിരുന്നു. 2017ല്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് പോയ നെയ്മറുടെ ട്രാന്‍്‌സ്ഫര്‍ വിലയായ 200മില്യണ്‍ യൂറോ മറികടന്ന് മെസിയുടെ മാറ്റം റെക്കോര്‍ഡ് ഇടുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍. 

ബാഴ്‌സയില്‍ ഗാര്‍ഡിയോളയ്ക്ക് കീഴിലായിരുന്നു മെസിയുടെ മികച്ച സമയം. 2008-2012 കാലത്ത് രണ്ട് വട്ടം ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു. ലാ ലീഗ കിരീടം നേടിയത് മൂന്ന് വട്ടവും. പുതിയ താരങ്ങള്‍ ടീമിലേക്ക് എത്തുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക്ക് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'