Sports

നാലായിരം കോടി രൂപയ്ക്ക് മെസിയെ വാങ്ങാന്‍ കാശുണ്ടോ? മാഞ്ചസ്റ്റര്‍ സിറ്റി കണക്കുകള്‍ പഠിക്കുന്നു

ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിക്കാതെ മെസിക്കായി പണം മുടക്കാനുള്ള വഴിയാണ് ഗാര്‍ഡിയോളയും കൂട്ടരും അന്വേഷിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മെസി ട്രാന്‍സ്ഫര്‍ വിപണിയിലേക്ക് എത്തിയാല്‍ സ്വന്തമാക്കാനുള്ള സാമ്പത്തിക വഴികള്‍ മാഞ്ചസ്റ്റര്‍ സിറ്റി തിരയുന്നു. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ തെറ്റിക്കാതെ മെസിക്കായി പണം മുടക്കാനുള്ള വഴിയാണ് ഗാര്‍ഡിയോളയും കൂട്ടരും അന്വേഷിക്കുന്നത്. 

700 മില്യണ്‍ യൂറോയാണ് മെസിയുടെ റിലീസ് ക്ലോസ്. ഇതിലും കുറഞ്ഞ തുകയ്ക്ക് ബാഴ്‌സ സമ്മതിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരത്തിനായി മുന്‍പോട്ട് വരും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രശ്‌നങ്ങളും, ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയെ ചൊല്ലി യുവേഫയുമായുള്ള പ്രശ്‌നങ്ങളും മാഞ്ചസ്റ്റര്‍ സിറ്റിക്ക് തലവേദനയാണ്. 

എഫ്എഫ്പി ചട്ടങ്ങള്‍ തെറ്റിച്ചതിന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മേല്‍ ഏര്‍പ്പെടുത്തിയ രണ്ട് വര്‍ഷത്തെ വിലക്ക് കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കുകയായിരുന്നു. 2017ല്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയിലേക്ക് പോയ നെയ്മറുടെ ട്രാന്‍്‌സ്ഫര്‍ വിലയായ 200മില്യണ്‍ യൂറോ മറികടന്ന് മെസിയുടെ മാറ്റം റെക്കോര്‍ഡ് ഇടുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകര്‍. 

ബാഴ്‌സയില്‍ ഗാര്‍ഡിയോളയ്ക്ക് കീഴിലായിരുന്നു മെസിയുടെ മികച്ച സമയം. 2008-2012 കാലത്ത് രണ്ട് വട്ടം ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു. ലാ ലീഗ കിരീടം നേടിയത് മൂന്ന് വട്ടവും. പുതിയ താരങ്ങള്‍ ടീമിലേക്ക് എത്തുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക്ക് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT