Sports

നേതൃപാടവം രോഹിത്തിന് ജന്മസിദ്ധമായുണ്ട്, എന്നാല്‍ കരുത്ത് പിഴവില്ലാത്ത ഗൃഹപാഠത്തില്‍: ജയവര്‍ധനെ

നായകത്വത്തില്‍ സഹജമായുള്ള കഴിവിനൊപ്പം, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിലാണ് രോഹിത്തിന്റെ ശക്തിയെന്ന് ജയവര്‍ധനെ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: നേതൃപാടവം ജന്മസിദ്ധമായുള്ള വ്യക്തിയാണെങ്കിലും ഗൃഹപാഠം കൃത്യമായി ചെയ്യുന്നതാണ് രോഹിത് ശര്‍മയെ തുണയ്ക്കുന്നതെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍. നായകത്വത്തില്‍ സഹജമായുള്ള കഴിവിനൊപ്പം, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിലാണ് രോഹിത്തിന്റെ ശക്തിയെന്ന് ജയവര്‍ധനെ പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ തിരഞ്ഞ് മനസിലാക്കി വെച്ച് അത് ഗ്രൗണ്ടില്‍ ഉപയോഗപ്പെടുത്തുകയാണ് രോഹിത് ചെയ്യുന്നത്. നമ്മള്‍ എന്തെങ്കിലും കണക്കുകളോ, കാര്യങ്ങളോ അനലൈസ് ചെയ്യാന്‍ എത്തുമ്പോള്‍ രോഹിത് എന്ന വിശകലന വിദഗ്ധനെ നമുക്കവിടെ കാണാം...

നമ്മളോട് ചോദിക്കാന്‍ രോഹിത്തിന് ഒരുപാട് ചോദ്യങ്ങളുണ്ടാവും. നമ്മളില്‍ നിന്ന് ലഭിക്കുന്ന ചെറിയ വിവരങ്ങള്‍ പോലും കൂട്ടി ചേര്‍ത്താണ് രോഹിത്തിന്റെ തീരുമാനങ്ങള്‍ വരിക. അങ്ങനെ എല്ലാ അര്‍ഥത്തിലും ഒരുങ്ങി വരികയും, അത് വെച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നതില്‍ രോഹിത്തിന്റെ മികവിനെ വെല്ലാനാവില്ല, ജയവര്‍ധനെ പറഞ്ഞു. 

2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത്. നാല് വട്ടം രോഹിത്തിന് കീഴില്‍ മുംബൈ ഐപിഎല്‍ കിരീടം ഉയര്‍ത്തി. 104 മത്സരങ്ങളില്‍ മുംബൈയെ നയിച്ച രോഹിത് 60 ജയങ്ങള്‍ ടീമിന് നേടിക്കൊടുത്തു. ഐപിഎല്ലില്‍ 4000 റണ്‍സ് പിന്നിട്ട 10 താരങ്ങളില്‍ ഒരാളുമാണ് രോഹിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

SCROLL FOR NEXT