Sports

നോബോള്‍ വിളി ഇനി തേര്‍ഡ് അമ്പയറുടെ ജോലി; വനിതാ ട്വന്റി20 ലോകകപ്പില്‍ പുതിയ സാങ്കേതിക വിദ്യയുമായി ഐസിസി 

ഫ്രണ്ട് ഫൂട്ട് നോബോള്‍ നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലും വിന്‍ഡിസിലും അടുത്തിടെ പരീക്ഷിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ നോബോള്‍ നിശ്ചയിക്കുക തേര്‍ഡ് അമ്പയര്‍. ഓഫ് ഫീല്‍ഡ് അമ്പയറായിരിക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നോബോള്‍ വിധിക്കുകയെന്ന് ഐസിസി വ്യക്തമാക്കി. 

ഫ്രണ്ട് ഫൂട്ട് നോബോള്‍ നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യ ഇന്ത്യയിലും വിന്‍ഡിസിലും അടുത്തിടെ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ തേര്‍ഡ് അമ്പയര്‍ നോബോള്‍ വിധിക്കുന്നത്. 

ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വനിതാ ട്വന്റി20 ലോകകപ്പ്. ടൂര്‍ണമെന്റില്‍ ഓരോ ഡെലിവറിക്ക് ശേഷവും ബൗളറുടെ കാല് ക്രീസ് ലൈനിന് പുറത്തേക്ക് പോവുന്നുണ്ടോയെന്ന് തേര്‍ഡ് അമ്പയര്‍ പരിശോധിക്കും. 

ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓഫ് ഫീല്‍ഡ് അമ്പയറുടെ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്രണ്ട് ബോള്‍ നോബോള്‍ വിധിക്കാന്‍ പാടുള്ളു. 12 മത്സരങ്ങളില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചതായി ഐസിസി വ്യക്തമാക്കി. 4,717 ഡെലിവറികള്‍ നിരീക്ഷിച്ചതില്‍ 13 നോബോളുകളാണ് വിധിച്ചത്. ഒരു പിഴവ് പോലും ഇവിടെ സംഭവിച്ചില്ലെന്നും ഐസിസി അവകാശപ്പെടുന്നു. 

നോബോളുകള്‍ കൃത്യമായി വിധിക്കുക എന്നത് ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ബുദ്ധിമുട്ടേറിയതാണ്. നോബോള്‍ വരുന്ന ഡെലിവറികളും കുറവാണ്. അതിനാല്‍ വരുന്ന നോബോളുകളില്‍ കൃത്യമായി വിധി പറയുക എന്നത് നിര്‍ണായകമാണെന്ന് ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡൈസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT