Sports

പരിശീലന ക്യാമ്പിൽ 60 വയസ് കഴിഞ്ഞവർ വേണ്ട; രോ​ഗങ്ങളുള്ളവർക്കും പ്രവേശനമില്ല; 100 പേജ് മാർ​ഗ നിർദ്ദേശങ്ങളുമായി ബിസിസിഐ

പരിശീലന ക്യാമ്പിൽ 60 വയസ് കഴിഞ്ഞവർ വേണ്ട; രോ​ഗങ്ങളുള്ളവർക്കും പ്രവേശനമില്ല; 100 പേജ് മാർ​ഗ നിർദ്ദേശങ്ങളുമായി ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് സീസൺ പുനരാരംഭിക്കുന്നതിന് മാർ​ഗ നിർദ്ദേശങ്ങളുമായി ബിസിസിഐ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ പുതിയ മാർ​ഗ നിർദ്ദേശം പുറത്തിറക്കിയത്. 100 പേജുള്ള മാർഗ നിർദ്ദേശങ്ങളടങ്ങിയ പട്ടിക ബിസിസിഐ സംസ്ഥാന അസോസിയേഷനുകൾക്ക് കൈമാറി. സംസ്ഥാന അസോസിയേഷനുകൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പട്ടികയിൽ വിശദീകരിക്കുന്നുണ്ട്.  

60 വയസ് കഴിഞ്ഞവർക്ക് പരിശീലന ക്യാമ്പുകളിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. മറ്റ് രോഗങ്ങളുള്ളവർക്കും പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അതത് കേന്ദ്രങ്ങളിൽ പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് കളിക്കാർ ഒരു സമ്മതപത്രത്തിൽ ഒപ്പിടേണ്ടി വരുമെന്നും ബിസിസിഐ നിർദ്ദേശത്തിലുണ്ട്. രോഗ വ്യാപനത്തിനിടെ പരിശീലനം പുനരാരംഭിക്കുമ്പോഴുള്ള അപകട സാധ്യതകൾ അംഗീകരിക്കുന്നതാണ് ഈ സമ്മതപത്രം. 

കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്നും മാർഗനി ർദേശത്തിൽ പറയുന്നു. സ്റ്റേഡിയത്തിലേക്കും പരിശീലനത്തിനുമുള്ള യാത്രയിലും കളിക്കാർ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

2019- 2020 ആഭ്യന്തര സീസൺ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു. അടുത്ത സീസൺ ഈ മാസം ആരംഭിക്കേണ്ടതായിരുന്നു. പക്ഷേ കോവിഡ് പ്രതിസന്ധി ആഭ്യന്തര ക്രിക്കറ്റ് പോരാട്ടങ്ങളേയും ബാധിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT