Sports

മോഹങ്ങളൊന്നും നടക്കില്ല; നെയ്മറിനെ എത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഉപേക്ഷിച്ചു

ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ തത്കാലം നടക്കില്ല

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ബാഴ്‌സലോണയിലേക്ക് മടങ്ങി പോകാമെന്ന പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ തത്കാലം നടക്കില്ല. നെയ്മറിനെ തിരിച്ച് ടീമിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്‌സലോണ ഉപേക്ഷിച്ചു. സ്‌പെയിനിലെ താര കൈമാറ്റ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് തീരുമാനം. 

ഇതോടെ നെയ്മറിന്റെ ടീം മാറല്‍ സംബന്ധിച്ച് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ഈ സീസണില്‍ താരം പിഎസ്ജിക്കായി തന്നെ കളിക്കും. ഈ സീസണില്‍ പിഎസ്ജിക്കായി കളിക്കാതിരുന്ന നെയ്മര്‍ ഇനിയുള്ള മത്സരങ്ങളില്‍ ടീമിനായി കളത്തിലിറങ്ങും. 

നെയ്മറിനു വേണ്ടി വന്‍ തുക പിഎസ്ജി ആവശ്യപ്പെട്ടതാണ് കൈമാറ്റം നടക്കാതിരിക്കാനുള്ള കാരണം. ഏതാണ്ട് 1742 കോടിയോളം രൂപ പണമായി തന്നെ വേണം എന്നായിരുന്നു ഫ്രഞ്ച് ടീമിന്റെ ആവശ്യം. അത്രയും തുക നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ക്രൊയേഷ്യന്‍ താരം റാകിറ്റിച് ഡെംബലെ പോലുള്ള താരങ്ങളെയും പിഎസ്ജി ആവശ്യപ്പെട്ടു. 

താരങ്ങളെ നല്‍കി നെയ്മറിനെ എത്തിക്കാനുള്ള ശ്രമവും ബാഴ്‌സ നടത്തിയെങ്കിലും അതും വിജയിച്ചില്ല. കാരണം പിഎസ്ജിയിലേക്ക് പോകാന്‍ റാകിറ്റിചോ ഡെംബലയോ തയ്യാറായിരുന്നില്ല. ഇതോടെയാണ് നീക്കം പാളിയത്. 

നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ പിഎസ്ജി ആരാധകരെ നിരാശരാക്കിയിരുന്നു. ഇതോടെ ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞു. നെയ്മറിനെതിരെ അവര്‍ സ്‌റ്റേഡിയത്തില്‍ ബാനറുകളും ഉയര്‍ത്തിയിരുന്നു. സീസണില്‍ താരം ടീമില്‍ തന്നെ തുടരുമ്പോള്‍ ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നത് കണ്ട് തന്നെ അറിയണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT