Sports

രണ്ടാം ഇന്നിങ്‌സിലെ ഹീറോ, എന്നിട്ടും ക്രൈസ്റ്റ്ചര്‍ച്ചില്‍ എറിഞ്ഞത് 3 ഓവര്‍ മാത്രം; കാരണം

രണ്ടാം ഇന്നിങ്‌സില്‍ തീ പാറിക്കുന്ന ഷമിക്ക് എന്തുകൊണ്ട് പന്ത് നല്‍കിയില്ല എന്ന ചോദ്യം ആരാധകരില്‍ നിന്ന് ഉയരുന്നതിനിടയില്‍ വിശദീകരണവുമായി ബിസിസിഐ എത്തി

സമകാലിക മലയാളം ഡെസ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ഇന്നിങ്‌സിലെ ഹീറോയാണ് മുഹമ്മദ് ഷമി. പക്ഷേ ക്രൈസ്റ്റ്ചര്‍ച്ചില്‍ 132 റണ്‍സ് എന്ന കുഞ്ഞന്‍ ടോട്ടല്‍ പ്രതിരോധിച്ച് ഇറങ്ങിയിട്ടും മുഹമ്മദ് ഷമി എറിഞ്ഞത് മൂന്ന് ഓവര്‍ മാത്രം. രണ്ടാം ഇന്നിങ്‌സില്‍ തീ പാറിക്കുന്ന ഷമിക്ക് എന്തുകൊണ്ട് പന്ത് നല്‍കിയില്ല എന്ന ചോദ്യം ആരാധകരില്‍ നിന്ന് ഉയരുന്നതിനിടയില്‍ വിശദീകരണവുമായി ബിസിസിഐ എത്തി. 

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിന് ഇടയില്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഷോര്‍ട്ട് ബോളില്‍ ഷമിയുടെ ഇടത് തോളിന് പരിക്കേറ്റിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചപ്പോഴേക്കും വേദന കൂടി. ഫീല്‍ഡിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് കോഹ് ലിയോടും രവി ശാസ്ത്രിയോടും ഷമി ഇത് സംബന്ധിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. 

വേദനയില്‍ നിന്നാണ് മൂന്ന് ഓവര്‍ ഷമി ക്രൈസ്റ്റ്ചര്‍ച്ചില്‍ എറിഞ്ഞത്. മൂന്ന് ഓവര്‍ കഴിഞ്ഞതിന് പിന്നാലെ ബുദ്ധിമുട്ട് നേരിടുന്നു എന്ന് ഷമി കോഹ് ലിയെ അറിയിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഷമി ഗ്രൗണ്ടിലേക്ക് ഇറങ്ങിയില്ല. ബാറ്റിങ്ങിനിടയില്‍ ഷമിക്ക് പരിക്കേറ്റതായി ബിസിസിഐ ട്വീറ്റ് ചെയ്യുകയും ചെയ്തു. 

ഷമിയുടെ പരിക്ക് സംബന്ധിച്ച് ടീം മാനേജ്‌മെന്റ് കൂടുതല്‍ വ്യക്തത വരുത്തിയിട്ടില്ല. മാര്‍ച്ച് 12നാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്കക്ക് എതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്. ഇത് മുഹമ്മദ് ഷമിക്ക് നഷ്ടമാവുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉടലെടുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT