Sports

റബാഡയ്ക്കുള്ള മറുപടി മുഖാമുഖം; പ്രതികരണവുമായി വിരാട്

വാക്കുകള്‍ കൊണ്ട് പരസ്യയുദ്ധത്തിനില്ലെന്നും കാര്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ തന്നെ തീര്‍ക്കാനാണ് ആഗ്രഹം 

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: വിരാട് കോഹ്‌ലിയ്ക്ക് പക്വതയില്ലെന്ന ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡയുടെ പ്രതികരണത്തിന് മറുപടിയുമായി  ഇന്ത്യന്‍ നായകന്‍. വാക്കുകള്‍ കൊണ്ട് പരസ്യയുദ്ധത്തിനില്ലെന്നും കാര്യങ്ങള്‍ തങ്ങള്‍ക്കിടയില്‍ തന്നെ തീര്‍ക്കാനാണ് ആഗ്രഹമെന്നുമായിരുന്നു വിരാട് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലായിരുന്നു നായകന്റെ പ്രതികരണം.

'റബാഡയ്‌ക്കെതിരെ സംസാരിക്കാനുള്ള അവസരമായി പത്രസമ്മേളനത്തെ ഞാന്‍ ഉപയോഗിക്കില്ല. എനിക്കും റബാഡയ്ക്കും എന്തെങ്കിലും ചര്‍ച്ച ചെയ്യാനുണ്ടെങ്കില്‍ ഞങ്ങളത് മുഖാമുഖം തീര്‍ക്കും. അദ്ദേഹം നല്ല കഴിവുള്ള ബോളറാണ്. എതിരാളികളെ തകര്‍ക്കാന്‍ സാധിക്കുന്ന ബോളര്‍. റബാഡയെ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്' എന്നായിരുന്നു വിരാടിന്റെ പ്രതികരണം.

കൊഹ് ലി പക്വതയില്ലാത്ത താരമെന്നായിരുന്നു റബാഡയുടെ പ്രതികരണം. ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു റബാഡയുടെ പരാമര്‍ശം. മല്‍സരത്തില്‍ റബാഡയെ കോഹ്‌ലി ബൗണ്ടറിയടിച്ചതിനു പിന്നാലെ ഇരുവരും തമ്മില്‍ കൊമ്പു കോര്‍ത്തിരുന്നു. 'ബൗണ്ടറി വഴങ്ങിയതിനു ശേഷവും മത്സരത്തെക്കുറിച്ചായിരുന്നു എന്റെ ചിന്ത. പക്ഷേ കോഹ്‌ലി എന്റെയടുത്ത് വന്ന് എന്തോ പറഞ്ഞു. പക്ഷേ ഞാന്‍ തിരിച്ചു പറഞ്ഞപ്പോള്‍ കോഹ്‌ലിക്കു രസിച്ചതുമില്ല. അതു ശരിയല്ലല്ലോ..?'. എന്നാല്‍ കോഹ്‌ലിയുടെ വാക്കുകള്‍ തന്റെ വീര്യം കൂട്ടുകയാണ് ചെയ്തതെന്നും റബാഡ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി