Sports

ലോകകപ്പ് ഫൈനലിലെ ഒത്തുകളി ആരോപണം; സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി

അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവാന്‍ സംഗക്കാരയോട് നിര്‍ദേശിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: 2011 ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്ന സംഘം ലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാവാന്‍ സംഗക്കാരയോട് നിര്‍ദേശിക്കുകയായിരുന്നു. 

അരവിന്ദ ഡിസില്‍വയേയും, ഫൈനലില്‍ ഓപ്പണറായ ഉപുല്‍ തരംഗയേയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആറ് മണിക്കൂറോളമാണ് ഡിസില്‍വയെ ചോദ്യം ചെയ്തത്. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതില്‍ ഉള്‍പ്പെടെ വ്യക്തമാവുന്നത് ഒത്തുകളിയാണെന്നാണ് ഡിസില്‍വ ആരോപിച്ചിരുന്നത്. 

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റെന്ന ലങ്കന്‍ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദയുടെ ആരോപണത്തിലാണ് ലങ്കന്‍ പൊലീസ് അന്വേഷണം നടത്തുന്നത്. കായിക മേഖലയിലെ അഴിമതിയുമായി ബന്ധപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. 

കളിക്കാര്‍ ഒത്തുകളി നടത്തിയതായി പറയില്ലെന്ന് മഹിന്ദാനന്ദ പറഞ്ഞു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിച്ചതായാണ് മഹിന്ദാനന്ദയുടെ വാദം. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത വ്യക്തി എങ്ങനെയാണ് ഒത്തുകളിക്കുക എന്ന ചോദ്യവുമായി ജയവര്‍ധനെ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT