Sports

വനിതാ ഐപിഎല്ലിനായി കളിക്കാരെ വിട്ടുനല്‍കാതെ ഓസ്‌ട്രേലിയ; ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് ബിസിസിഐ

ഇന്ത്യ-ഓസീസ് പുരുഷ ടീമിന്റെ പരമ്പര നടത്തുന്നത് നീട്ടി വയ്ക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി വനിതാ ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്നും തങ്ങളുടെ വനിതാ താരങ്ങളെ വിലക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് ഇതിലൂടെയെന്നാണ് ബിസിസിഐയുടെ പ്രതികരണം. ഇന്ത്യ-ഓസ്‌ട്രേലിയ പുരുഷ ടീമികളുടെ ഉഭയകക്ഷി പരമ്പരയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നില്‍. 

മെഗ് ലാന്നിങ്, ഇല്ലേസ് പെറി, ഹീലി എന്നിവരാണ് വനിതാ ഐപിഎല്ലിലേക്ക് എത്തേണ്ടിയിരുന്നവര്‍. ഇന്ത്യ-ഓസീസ് പുരുഷ ടീമിന്റെ പരമ്പര നടത്തുന്നത് നീട്ടി വയ്ക്കുന്നതിന് വേണ്ടിയുള്ള സമ്മര്‍ദ്ദ തന്ത്രമാണ് ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ടീമുകള്‍ കൊമ്പുകോര്‍ക്കുന്ന വനിതാ ഐപിഎല്‍ മെയ് ആറിനാണ് ആരംഭിക്കുന്നത്. മെയ് 11നാണ് ഫൈനല്‍. 

ടൂര്‍ കലണ്ടര്‍ അനുസരിച്ച് 2020 ജനുവരിയില്‍ മൂന്ന് ഏകദിനങ്ങളാണ് ഓസ്‌ട്രേലിയ കളിക്കേണ്ടത്. ഓസ്‌ട്രേലിയയിലെ വേനല്‍കാല സമയത്താണ് ഇത്, ബ്രോഡ്കാസ്‌റ്റേഴ്‌സില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് ഓസ്‌ട്രേലിയയെ ഇതിന് നിര്‍ബന്ധിക്കുന്നത്. എന്നാല്‍ വനിതാ ഐപിഎല്ലിനായി കളിക്കാരെ വിട്ടുനല്‍കുന്നതിന് നിബന്ധന വയ്ക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കത്തെ ബിസിസിഐ വിമര്‍ശിച്ചു. വനിതാ കളിക്കാരെ തടഞ്ഞുവെച്ച് പുരുഷ ടീമിന്റെ മത്സരത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്നാണ് ബിസിസിഐ ചൂണ്ടിക്കാണിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT