Sports

വിംബിള്‍ഡണു ഇന്ന് അരങ്ങുണരും; പ്രതീക്ഷയോടെ സൂപ്പര്‍ താരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ടെന്നീസ് കോര്‍ട്ടിലെ തീപാറും പോരാട്ടങ്ങള്‍ക്കു ഇന്നു ലണ്ടനില്‍ തുടക്കമാകും. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡി മുറെ, നോവാക്ക് ദ്യോക്കോവിച്ച് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ വിംബിള്‍ഡണില്‍ കിരീട മോഹവുമായി മാറ്റുരയ്ക്കും. 

അഞ്ജലിക് കെര്‍ബ്, പെട്ര ക്വിറ്റോവ, കരോലീന പ്ലിസ്‌ക്കോവ, ഗാര്‍ബൈന്‍ മുഗുരുസ, വീനസ് വില്ല്യംസ് തുടങ്ങിയവരാണ് വിംബിള്‍ഡണിണില്‍ രാജ്ഞിയാവാന്‍ എത്തുന്നത്. അമ്മയാകാനുള്ള തയാറെടുപ്പുകള്‍ നടത്തുന്ന സൂപ്പര്‍ താരം സെറീന വില്ല്യംസാണ് വനിതകളില്‍ വിംബിള്‍ഡണു നഷ്ടം.

ഫ്രഞ്ച് ഓപ്പണില്‍ ചരിത്രം കുറിച്ചെത്തുന്ന റാഫേല്‍ നദാലും വിംബിള്‍ഡണില്‍ റെക്കോഡ് നേട്ടമുള്ള റോജര്‍ ഫെഡററുമാണ് ഇത്തവണ ശ്രദ്ധാകേന്ദ്രങ്ങള്‍. ഇതില്‍ ഫെഡറര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം. 18 ഗ്രാന്‍സ്ലാമുകളില്‍ ഏഴെണ്ണവും ഫെഡറര്‍ നേടിയിരിക്കുന്നതു വിംബിള്‍ഡണിലാണ്. മാത്രവുമല്ല, വിംബിള്‍ഡണ്‍ കിരീട നേട്ടത്തില്‍ സാക്ഷാല്‍ പീറ്റ് സാംപ്രാസിന്റെ റെക്കോഡിനൊപ്പവും.

കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഏകദേശം ഒരു വര്‍ഷത്തോളം കോര്‍ട്ടില്‍ നിന്നും വിട്ടുനിന്ന 36 കാരനായ ഫെഡറര്‍ കിരീടനേട്ടത്തോടെ ഇനിയും ബാല്യമുണ്ടെന്നു തെളിയിക്കാനാകും ശ്രമിക്കുക.

അതേസമയം, ബാഴ്‌സലോണ, മാഡ്രിഡ്, പാരിസ് എന്നീ കോര്‍ട്ടുകളില്‍ ജേതാവായെത്തുന്ന റാഫ പുല്‍കോര്‍ട്ടിലുള്ള തന്റെ പ്രകടനം ഒട്ടും മോശമല്ലെന്നു തെളിയിക്കാനാകും ശ്രമിക്കുക. 2011നു ശേഷം നദാലിന് വിംബിള്‍ഡണ്‍ നാലാം റൗണ്ട് കടക്കാനായിട്ടില്ല. ആന്‍ഡി മുറെയും ദ്യോക്കോവിച്ചും മോശം ഫോമില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. ഇന്നു വൈകുന്നേരം നാലിനാണ് വിംബിള്‍ഡണിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം