Sports

'സമൂഹം എന്ത് ചിന്തിക്കുമെന്ന് ആകുലപ്പെട്ട കുടുംബം, ആ ക്ലീഷേ വാക്കുകള്‍ ഇപ്പോള്‍ സത്യമാവുന്നു'; വിവാദ നാളുകളെ കുറിച്ച് രാഹുല്‍ 

ഒരുവര്‍ഷത്തിനിപ്പുറം, സംഭവിച്ചതെല്ലാം നല്ലതിന്, കാലം എല്ലാ മുറിലും ഉണക്കും എന്നിങ്ങനെയുള്ള ക്ലീഷേ വാക്കുകള്‍ സത്യമാണെന്ന് എനിക്ക് തോന്നുന്നു

സമകാലിക മലയാളം ഡെസ്ക്

കോഫി വിത് കരണ്‍ ജോഹര്‍ ചാറ്റ് ഷോ വലിയ ആഘാതമാണ് തന്റെ കരിയറില്‍ വരുത്തിയതെന്ന് കെ എല്‍ രാഹുല്‍. സമൂഹം എന്ത് പറയും എന്നതില്‍ ആകുലപ്പെട്ടിരുന്ന മാതാപിതാക്കളായിരുന്നു എന്റേത്. ഇതെല്ലാം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്ന് രാഹുല്‍ പറഞ്ഞു. 

എല്ലാ മുറിവും കാലം ഉണക്കുമെന്നാണ് എല്ലാരും പറഞ്ഞിരുന്നത്. പക്ഷേ ഒരു യുവാവ് അതിനെ എങ്ങനെയാണ് നോക്കിക്കണ്ടത് എന്ന് ആരും ശ്രദ്ധിച്ചില്ല. 2018 ഡിസംബര്‍-ജനുവരി 2019ല്‍ എനിക്ക് നന്നായി കളിക്കാനായില്ല. അതില്‍ ഞാന്‍ അസ്വസ്ഥനായിരുന്നു, രാഹുല്‍ പറഞ്ഞു. 

പരിശീലനം, ക്രിക്കറ്റ്, ഗോള്‍ഫ് എന്നിവയാണ് സംഭവിച്ചതെല്ലാം മറക്കാന്‍ എന്നെ സഹായിച്ചത്. ഒരുവര്‍ഷത്തിനിപ്പുറം, സംഭവിച്ചതെല്ലാം നല്ലതിന്, കാലം എല്ലാ മുറിലും ഉണക്കും എന്നിങ്ങനെയുള്ള ക്ലീഷേ വാക്കുകള്‍ സത്യമാണെന്ന് എനിക്ക് തോന്നുന്നു. 

ആ സമയം അങ്ങനെയൊരു പ്രഹരം എനിക്ക് വേണമായിരുന്നു. ഏത് ദിശയിലാണ് എന്റെ സഞ്ചാരമെന്ന് അവിടെ എനിക്ക് മനസിലാക്കാനായി. ക്രിക്കറ്റില്‍ അല്ലാതെ മറ്റൊന്നിലും എനിക്ക് മികവില്ലെന്ന് ഞാന്‍ മനസിലാക്കി. ആ നിമിഷം മുതലാണ് ക്രിക്കറ്റിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ എനിക്കായത്. ആ സംഭവങ്ങള്‍ എന്നെ കൂടുതല്‍ കരുത്തനും, അച്ചടക്കമുള്ളവനുമാക്കി, രാഹുല്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ജ്വല്ലറി ഉടമയും പിടിയില്‍

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമയ ക്രമത്തിൽ മാറ്റം വരുത്തി ദുബൈ

മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും ഉറച്ചു നിന്നു; ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍

SCROLL FOR NEXT