Sports

സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; പ്രതീക്ഷകൾ അസ്തമിക്കുന്നു

. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി തെരച്ചിൽ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്സ്: അർജന്റീനിയൻ ഫുട്ബോൾ താരം എമിലിയാനോ സല സഞ്ചരിച്ച സ്വകാര്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിൽ നിന്നും കണ്ടെത്തി. ഇം​ഗ്ലീഷ് കടലിടുക്കിൽ നിന്നും നിർണായകമായ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ സല ജീവനോടെയുണ്ടാകാമെന്ന പ്രതീക്ഷകൾ അസ്തമിക്കുകയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി തെരച്ചിൽ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഇത് ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. 


ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം കാണാതെയായത്. ഔദ്യോ​ഗിക തെരച്ചിൽ നേരത്തേ തന്നെ അധിക‌ൃതർ അവസാനിപ്പിച്ചിരുന്നു.  എന്നാൽ സല ജീവിച്ചിരിക്കാമെന്ന പ്രതീക്ഷയിൽ തെരച്ചിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സാണ് തെരച്ചിൽ നടത്തിയത്. അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം സലയുടെയും പൈലറ്റിന്റെയും കുടുംബാം​ഗങ്ങളെ അറിയിച്ചിട്ടുണ്ട്. പൊലീസിന്റെ കൂടി നിർദ്ദേശങ്ങൾ ലഭിച്ച ശേഷമാവും മറ്റുള്ള നടപടികളിലേക്ക് തെരച്ചിൽ സംഘം കടക്കുക.

 ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല.യാത്ര പുറപ്പെട്ട് ഒന്നര മണിക്കൂറിലേറെ വിമാനം റഡാറിന്റെ പരിധിയിൽ ഉണ്ടായിരുന്നു. പിന്നീടാണ് വിമാനം അപ്രത്യക്ഷമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

ഒറ്റയ്ക്ക് ലിഫ്റ്റില്‍ കുടുങ്ങി; കെജിഎഫ് സഹസംവിധായകന്റെ മകന് ദാരുണാന്ത്യം

SCROLL FOR NEXT