ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ മഴ വില്ലനായി മാറുമെന്ന് റിപ്പോർട്ടുകൾ. ഗ്രൂപ്പ് ഘട്ട മത്സരത്തിന് റിസർവ് ദിനമില്ല. അത് കൊണ്ട് മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ടൂർണമെന്റ് നിയമങ്ങൾ പ്രകാരം ഇരുടീമുകളും പോയിന്റ് പങ്കിടേണ്ടിവരും.
ഓവറുകൾ വെട്ടിക്കുറച്ചാൽ സ്പിന്നർമാർക്ക് പണി കൂടും. മധ്യ ഓവറുകൾ റൺ വിട്ടു നൽകാതിരിക്കാൻ ഇരു ടീമിലെയും സ്പിൻ ബൗളർമാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. വരുണ്‍ ചക്രവർത്തിയെയും അക്സർ പട്ടേലിലുമാണ് ഇന്ത്യ പ്രതീക്ഷ അർപ്പിക്കുന്നത്. അബ്രാർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ് എന്നിവരുടെ പ്രകടനമാകും പാകിസ്ഥാൻ ഉറ്റുനോക്കുക.