അടിയന്തരാവസ്ഥയ്ക്ക് 49 വയസ് ഫയല്‍
Visual Story

ജനാധിപത്യത്തിന്റ തീരാകളങ്കം; അടിയന്തരാവസ്ഥയ്ക്ക് ഇന്ന് 49 വയസ്

സമകാലിക മലയാളം ഡെസ്ക്

1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 21 മാസം നീണ്ടുനിന്നു

ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ചായിരുന്നു നടപടി. പ്രധാനമന്ത്രി ഇന്ദിരയ്ക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കി. സ്വയം ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഭരിക്കുകയും, തെരഞ്ഞെടുപ്പുകളും പൗരാവകാശങ്ങളും റദ്ദാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തു

'പെണ്‍ ഹിറ്റ്‌ലര്‍ ജനിക്കുന്നു' എന്നായിരുന്നു രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷി നേതാക്കളിലൊരാളായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെജിയുടെ ആദ്യ പ്രസ്താവന.

1971ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ചട്ടലംഘനം നടത്തിയെന്ന അലഹബാദ് ഹൈക്കോടതി വിധി 1975 ജൂണ്‍ 12ന് പുറത്തുവന്നു. അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചുകൂടാ എന്ന വിലക്കോടെ ഇന്ദിര ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കപ്പെട്ടു.

ഇന്ദിരാഗാന്ധിയോടും സഞ്ജയ് ഗാന്ധിയോടും അടുപ്പമുള്ള നേതാക്കളും ഭരണാധികാരികളും അഴിഞ്ഞാടുകയായിരുന്നു.

പ്രതിപക്ഷനേതാക്കളും ബുദ്ധിജീവികളും പൗരാവകാശ പ്രവര്‍ത്തകരും ജയിലിലാക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു

ജനങ്ങളുടെ പൗരാവകാശങ്ങളും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളും നിഷേധിച്ച ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്ക് 1977ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെയായിരുന്നു ജനങ്ങളുടെ മറുപടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT