World Cup 2019

ഓറഞ്ച് ജേഴ്‌സിയില്‍ ഇന്ത്യന്‍ ടീം, സോഷ്യല്‍ മീഡിയയില്‍ കയ്യടി, വിമര്‍ശനം (വീഡിയോ)

ഇന്ത്യയുടെ ത്രിവര്‍ണം ടീമിന്റെ ജേഴ്‌സിക്കായി ഉപയോഗിക്കുകയായിരുന്നു ഉചിതമെന്ന് എസ്പി എംഎല്‍എ അബു അസിം ആസ്മി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ നാളത്തെ മല്‍സരത്തില്‍ നീലക്കുപ്പായക്കാര്‍ എന്ന പേര് വിരാട് കോഹ്‌ലിക്കും സംഘത്തിനും ലഭിക്കില്ല. പുതിയ കുപ്പായത്തിലാകും ഇന്ത്യന്‍ ടീം നാളെ കളത്തിലിറങ്ങുക. ഇം​ഗ്ലണ്ടിന്റെ ജഴ്സിയും നീല നിറത്തിലായതോടെയാണ്, ഇന്ത്യയ്ക്ക് എവേ ജഴ്‌സി നല്‍കിയത്. ഓറഞ്ചും നീലയും കലര്‍ന്നതാണ് പുതിയ ജഴ്‌സി. 

ഐസിസി ലോകകപ്പില്‍ ഹോം , എവേ ജഴ്‌സികള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചശേഷം, പുതിയ എവേ വേഷത്തിലുള്ള ഇന്ത്യയുടെ അരങ്ങേറ്റം കൂടിയാണ് ബര്‍മ്മിംഗ്ഹാമില്‍ ഞായറാഴ്ച നടക്കുക. പുതിയ വേഷത്തില്‍ ഗര്‍ജ്ജനത്തിന് തയ്യാര്‍ എന്നാണ് സ്പിന്നര്‍ യൂസ് വേന്ദ്ര ചാഹല്‍ അഭിപ്രായപ്പെട്ടത്. നിരവധി ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പുതിയ ജഴ്‌സിയെ പിന്തുണച്ച് രംഗത്തെത്തി. പുതിയ വേഷം ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

പുതിയ ജഴ്‌സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ വേഷത്തിന് സമാനമെന്നാണ് എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. ബോണ്‍വിറ്റയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാകാം ഈ നിറം തെരഞ്ഞെടുത്തതെന്നും വിമര്‍ശനം ഉയരുന്നു. 

മോദി രാജ്യത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്. എന്തുകൊണ്ട് ഓറഞ്ച് നിറം മാത്രം തെരഞ്ഞെടുത്തു ?. ഇന്ത്യയുടെ ത്രിവര്‍ണം ടീമിന്റെ ജേഴ്‌സിക്കായി ഉപയോഗിക്കുകയായിരുന്നു കൂടുതല്‍ ഉചിതമെന്നും മഹാരാഷ്ട്രയിലെ എസ്പി എംഎല്‍എ അബു അസിം ആസ്മി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT