പിഎഫ് സേവനങ്ങള്‍ ഇനി വാട്‌സ്ആപ്പിലും; എങ്ങനെ ഉപയോഗിക്കാം?

EPFO to launch WhatsApp service for PF updates
EPFO പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ പിഎഫ് സേവനങ്ങള്‍ ആരംഭിക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). പിഎഫ് ബാലന്‍സ്, സമീപകാല ഇടപാടുകള്‍, ക്ലെയിം സ്റ്റാറ്റസ് എന്നിവ വാട്സ്ആപ്പ് വഴി താമസിയാതെ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും അംഗങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായാണ് ഇപിഎഫ്ഒ വാട്സ്ആപ്പില്‍ സേവനങ്ങള്‍ ആരംഭിക്കുന്നത്. രാജ്യത്തുടനീളമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ വാട്സ്ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ഇപിഎഫ്ഒ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുന്നതായി തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

EPFO to launch WhatsApp service for PF updates
നിക്ഷേപം സുരക്ഷിതമാക്കാം; എന്താണ് 100 മൈനസ് ഏജ് റൂള്‍?, വിശദാംശങ്ങള്‍

ഇപിഎഫ് വാട്ട്സ്ആപ്പ് സേവനം എങ്ങനെ ഉപയോഗിക്കാം

ഇപിഎഫ്ഒ നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലേക്ക് 'ഹലോ' എന്ന് അയച്ചാണ് സേവനം ആരംഭിക്കുന്നത്. അതിനുശേഷം, ഉപയോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പറും (യുഎഎന്‍) സിസ്റ്റം പരിശോധിക്കും.

വെരിഫിക്കേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ഉപയോക്താവിന് അവരുടെ ആവശ്യാനുസരണം വിവരങ്ങള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു ലളിതമായ മെനു ലഭിക്കും. മുഴുവന്‍ പ്രക്രിയയും കൈകാര്യം ചെയ്യുന്നത് ഒരു എഐ പവര്‍ഡ് ചാറ്റ്‌ബോട്ട് ആയിരിക്കും, ഈ ചാറ്റ് ഇപിഎഫ്ഒയുടെ ഡേറ്റബേസുമായി നേരിട്ട് ബന്ധിപ്പിക്കപ്പെടും.

പുതിയ സംവിധാനത്തില്‍, ഉപയോക്താക്കള്‍ക്ക് പിഎഫ് ബാലന്‍സ് പരിശോധിക്കാനുള്ള സൗകര്യം, അവസാന 5 ഇടപാടുകളുടെ വിവരങ്ങള്‍, ക്ലെയിം സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനുള്ള അവസരം, വിവിധ സേവനങ്ങള്‍ക്ക് വേഗത്തിലുള്ള സഹായം എന്നിവ ഉറപ്പാക്കും. സേവനം 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ലഭ്യമാകും, കൂടാതെ വിവരങ്ങള്‍ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കും.

Summary

EPFO to launch WhatsApp service for PF updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com