ലാപ്‌ടോപ്പ് ഇറക്കുമതിക്കു നിയന്ത്രണം; മൂന്നു മാസത്തേക്കു മരവിപ്പിച്ചു, നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ഒക്ടോബര്‍ 31 വരെ ഉത്തരവ് മരവിപ്പിച്ചതായും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ മൂന്നു മാസത്തേക്കു മരവിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇത് പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 31 വരെ ഉത്തരവ് മരവിപ്പിച്ചതായും നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ലാപ്പ്‌ടോപ്പിന് പുറമേ ടാബ് ലെറ്റുകള്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കുമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അംഗീകൃത ലൈസന്‍സ് ഉണ്ടെങ്കില്‍ നിയന്ത്രിത അളവില്‍ ഇറക്കുമതി ആവാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. നേരത്തെ മുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യാമായിരുന്നു.

ഗവേഷണം, ടെസ്റ്റിംഗ്, ബെഞ്ച്മാര്‍ക്കിംഗ്, മൂല്യനിര്‍ണ്ണയം, റിപ്പയര്‍, റിട്ടേണ്‍, എന്നിവയ്ക്കായി ഒറ്റത്തവണ 20 ഇനങ്ങള്‍ വരെ ഇറക്കുമതി ചെയ്യാം. ഇതിന് ഇറക്കുമതി ലൈന്‍സിങ്ങില്‍ നിന്ന് ഇളവ് അനുവദിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com