പ്രമുഖ വ്യവസായി കേശബ് മഹീന്ദ്ര അന്തരിച്ചു

പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ കേശബ് മഹീന്ദ്ര (99) അന്തരിച്ചു
കേശബ് മഹീന്ദ്ര, ഫയല്‍/ പിടിഐ
കേശബ് മഹീന്ദ്ര, ഫയല്‍/ പിടിഐ
Updated on
1 min read

മുംബൈ: പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ കേശബ് മഹീന്ദ്ര (99) അന്തരിച്ചു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

ഈ വര്‍ഷം അവസാനം നൂറ് വയസ് തികയാനിരിക്കെയാണ് മരണം. ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയ 169 ഇന്ത്യന്‍ ശതകോടീശ്വരന്മാരിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് കേശബ് മഹീന്ദ്ര. 1923 ഒക്ടോബര്‍ നാലിന് ഷിംലയിലായിരുന്നു ജനനം. 

അഞ്ച് പതിറ്റാണ്ടോളം മഹീന്ദ്ര ഗ്രൂപ്പിന്റെ തലപ്പത്തിരുന്ന ശേഷം 2012ലാണ് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ചത്. അനന്തരവന്‍ ആനന്ദ് മഹീന്ദ്രയ്ക്കാണ് സ്ഥാനം കൈമാറിയത്. അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ വഴിയെ 1947ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ എത്തി. 1963ല്‍ കമ്പനിയുടെ ചെയര്‍മാനായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ് കേശബിന്റെ പിതാവ് ജെ സി മഹീന്ദ്ര. 1945ലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉദയം. മഹീന്ദ്രയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് കേശബ് മഹീന്ദ്ര വഹിച്ചത്.

ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഐഎഫ്‌സി, ഐസിഐസിഐ എന്നിവയുള്‍പ്പെടെ സ്വകാര്യ, പൊതു മേഖലയിലെ നിരവധി ബോര്‍ഡുകളിലും കൗണ്‍സിലുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാല്‍ ദുരന്ത സമയത്ത് യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. ദുരന്തത്തില്‍ അദ്ദേഹത്തെ രണ്ടുവര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com