സ്ഥിര നിക്ഷേപത്തേക്കാള്‍ ആകര്‍ഷണീയം, 'ആര്‍ബിഐ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ട്'; 8.05 ശതമാനം പലിശ 

റിസര്‍വ് ബാങ്കിന്റെ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശനിരക്ക് എട്ടുശതമാനത്തിന് മുകളിലേക്ക്
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശനിരക്ക് എട്ടുശതമാനത്തിന് മുകളിലേക്ക്. ലഘു സമ്പാദ്യ പദ്ധതിയായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശ നിര്‍ണയിക്കുന്നത്. അടുത്തിടെ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശനിരക്ക് 7.7 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിനേക്കാള്‍ 0.35 ശതമാനം കൂടുതലായാണ് ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശ നിശ്ചയിക്കുക. 

നിലവില്‍ 7.35 ശതമാനമാണ് ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശ. നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പലിശനിരക്ക് 7.7 ശതമാനമായ സ്ഥിതിക്ക്, ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശയും വര്‍ധിക്കേണ്ടതുണ്ട്. 7.7 ശതമാനത്തിന്റെ കൂടെ 0.35 ശതമാനം കൂടി വര്‍ധിപ്പിച്ചാല്‍ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശ 8.05 ശതമാനമാകും. വരുന്ന ജൂലൈ ഒന്നുമുതല്‍ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശ 8.05 ശതമാനമാകും.

പലിശ എട്ടുശതമാനം കടക്കുന്നതോടെ, സ്ഥിര നിക്ഷേപം, ലഘു സമ്പാദ്യ പദ്ധതികള്‍ എന്നിവയേക്കാള്‍ ഫ്‌ളോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ട് കൂടുതല്‍ ആകര്‍ഷണീയമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് മിക്ക ബാങ്കുകളും ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. പല ബാങ്കിന്റെയും സ്ഥിര നിക്ഷേപ നിരക്ക് ഏഴു ശതമാനത്തിന് മുകളില്‍ എത്തിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നത്. എന്നാല്‍ ഒട്ടുമിക്ക ബാങ്കുകളുടെയും പലിശനിരക്ക് എട്ടുശതമാനത്തില്‍ താഴെയാണ്. അതിനാല്‍ ഈ നിക്ഷേപം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com