'ട്രംപ്' താരിഫില്‍ കൂപ്പുകുത്തി ഓഹരി വിപണി, ഫാർമ സൂചിക ഇടിഞ്ഞു; എണ്ണവില 92 ഡോളറിന് മുകളില്‍

ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച
share market
share marketപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 600 പോയിന്റ് ആണ് ഇടിഞ്ഞത്. നിലവില്‍ 77,000ല്‍ താഴെയാണ് സെന്‍സെക്‌സ്. നിഫ്റ്റി വീണ്ടും 24,000 പോയിന്റില്‍ താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

എണ്ണവില വര്‍ധന ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ഓഹരി വിപണിയെ ബാധിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിന് മുകളിലാണ്. സമീപഭാവിയില്‍ തന്നെ നൂറ് ഡോളര്‍ കടന്നേക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതാണ് എണ്ണവില ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. എണ്ണവില വര്‍ധന ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് ഘട്ടംഘട്ടമായി താരിഫ് ഏര്‍പ്പെടുത്താനുള്ള പ്ലാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഫാര്‍മ സൂചികയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഏകദേശം രണ്ടുശതമാനമാണ് ഇടിഞ്ഞത്. സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഇതിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളും നഷ്ടം നേരിട്ടു.

share market
സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ, ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ; വീണ്ടും 1,07,000ന് മുകളില്‍
share market
പ്രിയദര്‍ശിനിയില്‍ സൗജന്യ യാത്ര മാത്രമല്ല, വനിതകള്‍ക്കായി പലിശരഹിത വായ്പ പദ്ധതിയും; പ്രഖ്യാപനം വ്യാഴാഴ്ച
Summary

Sensex falls 600 pts, Nifty near 24,000: Higher crude prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com