ബ്രാഹ്മിൻസ് ബ്രാൻഡിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുക്കുന്നു

അടുത്തിടെ 'നിറപറ' ബ്രാൻഡിനെ ഏറ്റെടുത്ത വിപ്രോ ബ്രാഹ്മിൻസ് കൂടി ഏറ്റെടുക്കുന്നതോടെ പാക്കേജ്‌ഡ്‌ ഫുഡ്‌സ് രംഗത്തെ വലിയ സാന്നിധ്യമായി മാറും
ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുക്കുന്നു
ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുക്കുന്നു
Updated on
1 min read



 
കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് കേരളത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജന മിശ്രിത, റെഡി ടു കുക്ക് ബ്രാൻഡായ 'ബ്രാഹ്മിൻസി' നെ ഏറ്റെടുക്കുന്നു. അടുത്തിടെ 'നിറപറ' ബ്രാൻഡിനെ ഏറ്റെടുത്ത വിപ്രോ ബ്രാഹ്മിൻസ് കൂടി ഏറ്റെടുക്കുന്നതോടെ പാക്കേജ്‌ഡ്‌ ഫുഡ്‌സ് രംഗത്തെ വലിയ സാന്നിധ്യമായി മാറും.  

1987ൽ സ്ഥാപിതമായ ബ്രാഹ്മിൻസിന്റെ കറി മസാല മിശ്രിതങ്ങളും പ്രാതൽ വിഭവങ്ങളും  അച്ചാറുകളും കേരള വിപണിയിലെ മുൻനിര ഉത്പന്നങ്ങളാണ്. ഭക്ഷ്യ വ്യവസായത്തിൽ വിപുലമായ വികസനത്തിന് ലക്ഷ്യമിടുന്ന വേളയിൽ ഏറെ ആവേശം പകരുന്നതാണ് ബ്രാഹ്മിൻസ് ഏറ്റെടുക്കൽ എന്ന് വിപ്രോ കൺസ്യൂമർ കെയർ ഫുഡ്‌സ് ബിസിനസ് പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു. സുഗന്ധ വ്യഞ്ജന, റെഡി ടു കുക്ക് ഉൽപ്പന്നങ്ങൾക്ക്  ഭക്ഷ്യ വ്യവസായത്തിൽ വൻ വളർച്ചാ സാധ്യതയാണുള്ളത്. ബ്രാഹ്മിൻസ് വിപ്രോയുടെ ഭാഗമാകുന്നതോടെ സുഗന്ധ വ്യഞ്ജന മിശ്രിതങ്ങളുടെയും പുട്ട് - അപ്പം പൊടിയും മറ്റ് അരിയുൽപ്പന്നങ്ങളും ഉൾപ്പെട്ട പരമ്പരാഗത പ്രാതൽ ഉൽപ്പന്നങ്ങളുടെ വിഭാഗത്തിൽ മികച്ച നില കൈവരിക്കാൻ കമ്പനിക്ക് കഴിയും. കേരളത്തിലെയും ഗൾഫ്, യു കെ, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയുമൊക്കെ വിപണികളിൽ ഇത് വിപ്രോയ്ക്ക് വലിയ മേൽക്കൈ നൽകുമെന്നും അനിൽ ചുഗ് പറഞ്ഞു.

വിപ്രോ കൺസ്യൂമർ കെയറിന്റെ ഭക്ഷ്യ ബിസിനസിൽ പങ്കാളിത്തം ലഭിക്കുന്നതിൽ അത്യാഹ്ളാദം ഉണ്ടെന്ന് ബ്രാഹ്മിൻസ് എം ഡി ശ്രീനാഥ് വിഷ്‌ണു പറഞ്ഞു. ബ്രാൻഡ് ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ഉതകുന്ന വിഭവ സമാഹരണത്തിനു ഇത് വഴിയൊരുക്കും.  ബ്രാൻഡിന്റെ സർവ്വതല വികസനത്തിൽ കൂട്ടായി ശ്രദ്ധ കേന്ദ്രീകരിക്കും. വിപ്രോയുടെ വിതരണ ശൃംഖലയുടെ കരുത്തും  വിപണി വൈദഗ്ധ്യവും ബ്രാഹ്മിൻസിനെ വളർച്ചയുടെ പുതു തലങ്ങളിലേക്ക് എത്തിക്കുമെന്നും ശ്രീനാഥ് വിഷ്‌ണു പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com