റിവ്യൂവിന്റെ പേരില്‍ കമ്പനികളുടെ സല്‍പ്പേര് കളയരുത്; യൂട്യൂബര്‍മാര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി

റിവ്യൂ വിഡോയോകളുടെ പേരില്‍ സ്ഥാപനങ്ങളുടെ സല്‍പ്പേര് തകര്‍ക്കാന്‍ യൂട്യൂബര്‍മാരെ അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
Madras high court
Madras high court ഫയല്‍
Updated on
1 min read

ചെന്നൈ: റിവ്യൂ വിഡോയോകളുടെ പേരില്‍ സ്ഥാപനങ്ങളുടെ സല്‍പ്പേര് തകര്‍ക്കാന്‍ യൂട്യൂബര്‍മാരെ അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(g) പ്രകാരം കമ്പനിക്ക് ഉറപ്പുനല്‍കുന്ന വ്യാപാര സ്വാതന്ത്ര്യത്തിന്മേല്‍ യൂട്യൂബര്‍ നടത്തിയ തെറ്റായ പ്രസ്താവനകള്‍ യുക്തിരഹിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് എന്‍ സെന്തില്‍കുമാര്‍ നിരീക്ഷിച്ചു.

ചെന്നൈ സ്വദേശികള്‍ക്കെതിരെ തേനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി, ഉല്‍പ്പന്നത്തെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അടങ്ങിയ വിഡിയോകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് യൂട്യൂബറെ വിലക്കി. കൂടാതെ പ്ലാറ്റ്‌ഫോമില്‍ നിന്ന് അപകീര്‍ത്തി വിഡിയോ നീക്കം ചെയ്യാനും കമ്പനിക്കെതിരെ തുടര്‍ വിഡിയോകള്‍ പാടില്ലെന്നും നിര്‍ദേശിച്ചു. യൂട്യൂബര്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ കമ്പനിയുടെ സല്‍പ്പേരിനെ മാത്രമല്ല, അതിന്റെ ബിസിനസ്സ് സാധ്യതകളെയും വാണിജ്യ നിലയെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

Madras high court
വീണ്ടും കൂപ്പുകുത്തി റെക്കോര്‍ഡ് ഇടിവില്‍ രൂപ, 28 പൈസയുടെ നഷ്ടം; ഓഹരി വിപണിയില്‍ കുതിപ്പ്

ജലശുദ്ധീകരണ കമ്പനി സമര്‍പ്പിച്ച അപേക്ഷയാണ് കോടതി പരിഗണിച്ചത്. തന്റെ ഉല്‍പ്പന്നത്തിനെതിരെ യൂട്യൂബര്‍ ഉള്ളടക്കം നിര്‍മ്മിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. ദോഷകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ യൂട്യൂബര്‍ നടത്തിയത് വഴി ഉല്‍പ്പന്നത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പൊതുജനങ്ങളുടെ മനസ്സില്‍ അനാവശ്യമായ സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഉല്‍പ്പന്നം വാങ്ങാന്‍ ഉപഭോക്താക്കള്‍ മടിക്കുന്നുണ്ടെന്നും കമ്പനി വാദിച്ചു.

Madras high court
പതിനായിരം രൂപ കൈയിൽ ഉണ്ടോ?, 2040ൽ കോടീശ്വരനാകാം; ചെയ്യേണ്ടത് ഇത്രമാത്രം
Summary

youtuber's Disparaging Claims About Product Can Restrict Company's Freedom Of Trade: Madras High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com