മൊറട്ടോറിയം കാലത്തെ പിഴപ്പലിശയ്‌ക്കെതിരെ സുപ്രീം കോടതി; പുനപ്പരിശോധിക്കാന്‍ നിര്‍ദേശം

മൊറട്ടോറിയം കാലത്തെ പിഴപ്പലിശയ്‌ക്കെതിരെ സുപ്രീം കോടതി; പുനപ്പരിശോധിക്കാന്‍ നിര്‍ദേശം
മൊറട്ടോറിയം കാലത്തെ പിഴപ്പലിശയ്‌ക്കെതിരെ സുപ്രീം കോടതി; പുനപ്പരിശോധിക്കാന്‍ നിര്‍ദേശം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകള്‍ക്ക് പിഴപ്പലിശ ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി. പിഴപ്പലിശ ഈടാക്കുന്നത് മൊറട്ടോറിയത്തിന്റെ ലക്ഷ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ അതിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന നടപടികളാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത വായ്പാ ഗഡുവിന്റെ പലിശയ്ക്ക് പലിശ ഈടാക്കുന്നത് ഇതിനു വിരുദ്ധമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണം. എല്ലാ തീരുമാനങ്ങളും ബാങ്കുകള്‍ക്കു വിട്ടുകൊടുക്കരുതെന്ന് കോടതി പറഞ്ഞു.

മൊറട്ടോറിയം കാലത്തെ പലിശ ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. പലിശ പൂര്‍ണമായും ഒഴിവാക്കുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ബാങ്കുകള്‍ നിക്ഷേപങ്ങള്‍ക്കു പലിശ നല്‍കുന്നുണ്ട്. അതുകൊണ്ട് വായ്പാ പലിശ പൂര്‍ണമായും ഒഴിവാക്കാനാവില്ല. പലിശ പൂര്‍ണമായും ഒഴിവാക്കുകയല്ല, മൊറട്ടോറിയം കാലത്ത് അടയ്ക്കാത്ത ഗഡുവിന്റെ പലിശയ്ക്കു പലിശ ചുമത്തുന്നതാണ് വിഷയമെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ പുനപ്പരിശോധന വേണമെന്ന് കോടതി നിര്‍ദേശിച്ചു.

കേസ് വീണ്ടും ഓഗസ്റ്റ് ആദ്യവാരം പരിഗണിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com