സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയാണ് സെറ്റ്
SET exam result 2026 3163 candidates passed 15.59 percent pass rate
SET Exam Result 2026 announced with 3,163 candidates passing and a 15.59% success rate.file
Updated on
1 min read

2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (State Eligibility Test – SET) ഫലം പ്രസിദ്ധീകരിച്ചു. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.

ഫലം അറിയാൻ: മൂന്ന് സർക്കാർ വെബ്സൈറ്റുകളിൽ പരിശോധിക്കാം. കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ്, പിആർഡിയുടെ വെബ്സൈറ്റ്, എൽ ബിഎസ് വെബ്സൈറ്റ് എന്നിവിടങ്ങളിൽ ഫലം അറിയാനാകും.

SET exam result 2026 3163 candidates passed 15.59 percent pass rate
കേരള യൂണിവേഴ്സിറ്റിയിൽ ഡേറ്റ അസിസ്റ്റന്റ് ഒഴിവുകൾ,കരാർ അടിസ്ഥാനത്തിൽ നിയമനം;ബിരുദമുള്ളവർക്ക് മാർച്ച് 20 വരെ അപേക്ഷിക്കാം

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (State Eligibility Test – SET) പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

ഡൗൺലോഡ് ചെയ്ത ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ സഹിതം വേണം അപേക്ഷ നൽകേണ്ടത്. 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം

ഡയറക്ടർ,

എൽ ബി എസ് സെൻറർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി,

പാളയം,

തിരുവനന്തപുരം-33

Summary

Career News: SET Exam Result 2026 has been released, with 3,163 candidates qualifying. The overall pass percentage stands at 15.59%. Check complete details and result highlights.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com