കട്ടപ്പ മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകയില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കില്ല

കാവേരി നദീ വിഷയത്തിലെ പരാമര്‍ശത്തില്‍ സത്യരാജ് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ല
കട്ടപ്പ മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ണാടകയില്‍ ബാഹുബലി പ്രദര്‍ശിപ്പിക്കില്ല
Updated on
1 min read

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ  റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍ കട്ടപ്പ മാപ്പ് പറഞ്ഞില്ലെങ്കില്‍ ബാഹുബലി കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ ചില സംഘടനകള്‍.

ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി ഒന്നാം ഭാഗത്തിന്റെ അവസാനം പ്രഭാസിനെ വധിച്ചതിനല്ല കട്ടപ്പ മാപ്പ് പറയണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നത്. കാവേരി വിഷയത്തില്‍ കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം കട്ടപ്പയായി അഭിനയിച്ച സത്യരാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും, ഇതില്‍ മാപ്പ് പറയണമെന്നുമാണ് സംഘടനകളുടെ ആവശ്യം. 

നാഗരാജ് നേതൃത്വം നല്‍കുന്ന കന്നട സംഘടനകളാണ് സിനിമ റിലീസ് ചെയ്യാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ സിനിമയ്ക്കല്ല, സത്യരാജിനെതിരാണെന്നാണ് നാഗരാജ് പറയുന്നത്. കര്‍ണാടക ഫിലിം ചേമ്പര്‍ കോമേഴ്‌സും സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com