പ്രമുഖ സംവിധായകനിൽ നിന്ന് ​ഗർഭിണിയായി, ​ഗർഭഛിദ്രം നടത്തി; പൊട്ടിക്കരഞ്ഞ് നടി മന്ദന കരീമി; വിഡിയോ

'സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു ആ സംവിധായകൻ. പലരുടേയും ആരാധനാപാത്രം'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ങ്കണ റണാവത്ത് അവതാരകയായി എത്തുന്ന റിയാലിറ്റി ഷോയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മന്ദന കരീമി. ബോളിവുഡിലെ പ്രമുഖ സംവിധായകനിൽ നിന്ന് താൻ ​ഗർഭിണിയായെന്നും നിർബന്ധിച്ച് ​ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് താരം പറഞ്ഞത്. ഒരുമിച്ചു ജീവിക്കാമെന്നും കുഞ്ഞിനെ ജന്മം നൽകാമെന്നും ഒന്നിച്ചു തീരുമാനിച്ചതാണെന്നും എന്നാൽ ​ഗർഭിണിയായപ്പോൾ സംവിധായകൻ വാക്കുമാറ്റുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്. 

‘ആദ്യ പങ്കാളിയായ ​ഗൗരവ് ​ഗുപ്തയുമായി വേർപിരിഞ്ഞതിന് ശേഷം ബോളിവുഡിലെ പ്രശസ്തനായ ഒരു സംവിധായകനുമായി രഹസ്യബന്ധമുണ്ടായിരുന്നു. ആ സമയത്ത് ഞാനാകെ തകർന്നിരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ ആളായിരുന്നു ആ സംവിധായകൻ. പലരുടേയും ആരാധനാപാത്രം. ഒരുമിച്ച് ജീവിക്കാമെന്നും കുഞ്ഞിന് ജന്മം നൽകാമെന്നും ഞങ്ങളിരുവരും ചേർന്ന് പദ്ധതിയിട്ടതാണ്. എന്നാൽ ​ഗർഭിണിയായപ്പോൾ ആ സംവിധായകന്റെ വിധം മാറി. അതോടെ ആ കുഞ്ഞിനെ നശിപ്പിക്കേണ്ടിവന്നു.’- കണ്ണീരോടെയാണ് മന്ദന തനിക്കു നേരിട്ട ദുരനുഭവം വിവരിച്ചത്. 

മന്ദനയുടെ തുറന്നുപറച്ചിൽ അടങ്ങുന്ന പ്രമോ വിഡിയോ പരിപാടിയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ലോക്ക്അപ്പ് എന്ന ഷോയിലെ രഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള ടാസ്കിലാണ് മത്സരാർത്ഥിയായ മന്ദനയുടെ തുറന്നു പറഞ്ഞത്. മന്ദനയുടെ വാക്കുകൾ കങ്കണയേയും മറ്റ് മത്സരാർത്ഥകളേയും കണ്ണീരിലാഴ്ത്തി. മന്ദനയെ മറ്റ് മത്സരാർത്ഥികൾ ചേർന്ന് ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. ഇറാനിയൻ മോഡലായ നടി ‘റോയ്’ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ബിഗ്ബോസ് ഒൻപതാം സീസണിൽ സെക്കൻഡ് റണ്ണർഅപ്പ് ആയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com