ഞാൻ ഏറെ സ്നേഹിക്കുന്ന ദുൽഖറിന്റെ അച്ഛൻ, മമ്മൂട്ടി സാർ എനിക്ക് അങ്കിളാണ്; വിജയ് ദേവരക്കൊണ്ട

ദുൽഖർ സൽമാനെക്കുറിച്ചാണ് വിജയ് വാചാലനായത്. താൻ ഏറെ സ്നേഹിക്കുന്ന താരമാണ് ദുൽഖർ എന്നാണ് വിജയ് പറഞ്ഞത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

റെ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരക്കൊണ്ട. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ആരാധകർ ഏറെയാണ്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ലൈ​ഗനിൽ അനന്യ പാണ്ഡ്യയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി  ലൈ​ഗൻ ടീം കൊച്ചിയിൽ എത്തിയിരുന്നു. മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കിയാണ് വിജയും അനന്യയും മടങ്ങിയത്. 

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് മലയാളി താരങ്ങളെക്കുറിച്ചുള്ള വിജയ് യിന്റെ പ്രതികരണമാണ്. ദുൽഖർ സൽമാനെക്കുറിച്ചാണ് വിജയ് വാചാലനായത്. താൻ ഏറെ സ്നേഹിക്കുന്ന താരമാണ് ദുൽഖർ എന്നാണ് വിജയ് പറഞ്ഞത്. അതിനാൽ മമ്മൂട്ടി സാർ തനിക്ക് അങ്കിളാണെന്നും വിജയ് ദേവരക്കൊണ്ട പറഞ്ഞു. ദുൽഖറിനെ കുഞ്ഞിക്ക എന്ന വിളിക്കാനും മറന്നില്ല. 

മോഹൻലാൽ എന്ന പേര് കേൾക്കുമ്പോൾ എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് ലയൺ എന്നും മമ്മൂട്ടി ടൈ​ഗർ ആണെന്നുമാണ് താരം പറഞ്ഞത്. കണ്ണ് കൊണ്ട് അഭിനയിക്കുന്ന ആളാണ് ഫഹദ് ഫാസിൽ എന്നും താരം പറയുന്നു. ടൊവിനോ തോമസ് ഹാൻഡ്സം ആണെന്നും വിജയ് കൂട്ടിച്ചേർക്കുന്നു. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഡയലോ​ഗും അനന്യയും വിജയ് യും പറഞ്ഞു. നീ പോ മോനെ ദിനേശ എന്നാണ് അനന്യ പറഞ്ഞത്. മമ്മൂട്ടിയുടെ ബി​ഗ് ബിയിലെ ഡയലോ​ഗ് ചെറിയമാറ്റം വരുത്തിയാണ് വിജയ് പറഞ്ഞത്. കൊച്ചി പുതിയ കൊച്ചിയായിരിക്കും പക്ഷേ വിജയ് ദേവരക്കൊണ്ട പഴയ വിജയ് ദേവരക്കൊണ്ട തന്നെയാണെന്നായിരുന്നു വിജയിന്റെ ഡയലോ​ഗ്. വിജയിയുടെ പെർഫോർമൻസിനെ നിറഞ്ഞ കയ്യടിയോടെയാണ് കാണികൾ ഏറ്റെടുത്തത്. 

 ഓഗസ്റ്റ് 25ന് ആണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്.  ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com