'എന്തുകൊണ്ട് നയൻതാര?'; ഉത്തരവുമായി വിഘ്നേഷ് ശിവൻ; നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസർ പുറത്ത്

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്
nayanthara_documentary
nayanthara_documentary
Updated on
1 min read

സൂപ്പർതാരം നയൻതാരയുടെ ജീവിതവും സിനിമയും വിവാഹവും പറയുന്ന ഡോക്യുമെന്ററി  നയൻതാര: ബിയോണ്ട് ദി ഫെയറിടേയ്ൽ ടീസർ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വാക്കുകളിലൂടെയാണ് വിഡിയോ മുന്നോട്ടു പോകുന്നത്. 

നയൻതാരയെക്കുറിച്ച് വാചാലനാവുകയാണ് വിഘ്നേഷ്. സിനിമാതാരം എന്നതിനേക്കാൾ അപ്പുറം മികച്ച മനുഷ്യനാണ് എന്നാണ് ഭർത്താവിന്റെ വാക്കുകൾ. തന്റെ സിനിമ ജീവിതത്തെക്കുറിച്ച് നയൻസും പറയുന്നുണ്ട്. താനൊരു സാധാരണ പെൺകുട്ടിയാണെന്നും ചെയ്യുന്ന കാര്യങ്ങൾക്ക് തന്റെ പരമാവധി നൽകാറുണ്ടെന്നുമാണ് താരം പറയുന്നത്. താരത്തിന്റെ വിവാഹ ഒരുക്കവും വിഘ്നേഷുമായി ഒന്നിച്ചുള്ള നിമിഷങ്ങളുമെല്ലാം ഒരു മിനിറ്റു വരുന്ന ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

'നയൻതാര : ബിയോണ്ട് ദ ഫെയറിടെയില്‍'  താരത്തിന്റെ വിവാഹ വിഡിയോ മാത്രമായിരിക്കില്ലെന്നും ജീവിതമായിരിക്കുമെന്നും ​ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു. പലരും ആദ്യം വിചാരിച്ചത് ഞാൻ അവരുടെ വിവാഹ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ്.  എന്നാല്‍ ഇത് നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. അവരുടെ കുട്ടിക്കാലം മുതല്‍ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.  - ​ഗൗതം പറഞ്ഞു. 

ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് എത്തിയത്.ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുത്തിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com