പ്രിയങ്കയും നിക്കും/ ചിത്രം; ഫെയ്സ്ബുക്ക്
പ്രിയങ്കയും നിക്കും/ ചിത്രം; ഫെയ്സ്ബുക്ക്

65 വര്‍ഷം പഴക്കമുള്ള ബനാറസീ സാരിയിൽ നെയ്തെടുത്ത വസ്ത്രം, ആറ് മാസത്തെ അധ്വാനം; മനോഹരിയായി പ്രിയങ്ക

65 വർഷം പഴക്കമുള്ള ബനാറസീ സാരിയിൽ വിന്നാണ് പ്രിയങ്കയുടെ വസ്ത്രം തുന്നിയിരിക്കുന്നത്
Published on

റെ നാളുകൾക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. നിത മുകേഷ് അംബാനി കൾച്ചറൽ സെൻട്രലിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. ഭർത്താവ് നിക്ക് ജൊനാസും മകൾ മാൽതിയും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. ഷാഷൻ ക്വീനായാണ് പ്രിയങ്ക പരിപാടിയിൽ പങ്കെടുത്തത്. ഇപ്പോൾ ശ്രദ്ധനേടുന്നത് ചടങ്ങിന്റെ രണ്ടാം ദിവസം പ്രിയങ്ക ധരിച്ച വസ്ത്രമാണ്. 

65 വർഷം പഴക്കമുള്ള ബനാറസീ സാരിയിൽ വിന്നാണ് പ്രിയങ്കയുടെ വസ്ത്രം തുന്നിയിരിക്കുന്നത്. അമിത് അ​ഗർവാൾ ഡിസൈൻ ചെയ്ത വസ്ത്രം തുന്നിയെടുക്കാൻ ആറു മാസമാണ് വേണ്ടിവന്നത്. വിന്റേജ് സാരിക്ക് മോഡേൺ ലുക്ക് നൽകിയിരിക്കുകയാണ്. തന്നെപ്പോലെ പാശ്ചാത്യവും പൗരസ്ത്യവും ചേർന്നതാണ് വേഷം എന്നാണ് പ്രിയങ്ക പറയുന്നത്. ‌നിക്കിനൊപ്പം ഓട്ടോറിക്ഷയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

65 വർഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരി വെള്ളി നൂലുകളും ഖാദി സിൽക്കിൽ സ്വർണ്ണ ഇലക്‌ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം നിർമ്മിച്ചിരിക്കുന്നത്. ബ്രോക്കേഡ് സെറ്റ് ചെയ്തിരിക്കുന്ന ഇക്കാറ്റ് നെയ്ത്തിന്റെ ഒമ്പത് നിറങ്ങൾ പ്രതിഫലിപ്പിക്കുന്നതിനായി ഒരു സീക്വിൻസ് ഷീറ്റ് ഹോളോഗ്രാഫിക് ബസ്റ്റിയറുമായാണ് പെയർ ചെയ്തിരിക്കുന്നത്. വാരണാസിയിലെ ക്രാഫ്റ്റ് ക്ലസ്റ്ററുകളിൽ കൈകൊണ്ട് നെയ്തെടുത്ത വിന്റേജ് തുണിത്തരങ്ങൾ ഉപയോഗിച്ച് ഈ മാസ്റ്റർപീസ് സാരി സൃഷ്ടിക്കാൻ അമിതും സംഘവും ഏകദേശം 6 മാസമെടുത്തു.- പ്രിയങ്ക കുറിച്ചു. 

ഉദ്ഘാടനത്തിന്റെ ആദ്യ ദിവസവും വന്‍ സ്റ്റൈലിഷായാണ് പ്രിയങ്ക എത്തിയത്. ഹോളിവുഡില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരമിപ്പോള്‍. സിറ്റാഡല്‍ എന്ന സീരീസും ലവ് എഗേയ്ന്‍ എന്ന സിനിമയുമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com