

ആക്ഷൻ ഹിറോ ബിജു സിനിമയിൽ ഏറ്റവും കയ്യടി നേടിയ പ്രകടനമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റേത്. കോമഡി റോളുകളിൽ മാത്രം നിറഞ്ഞു നിന്നിരുന്ന സുരാജിന്റെ കരിയർ മാറ്റിമറിച്ചതും ഈ സിനിമയായിരുന്നു. വൈകാരിക രംഗങ്ങൾ അതിമനോഹരമായാണ് സുരാജ് അവതരിപ്പിച്ചത്. എന്നാൽ ഈ കഥാപാത്രമായി ആദ്യം പരിഗണിച്ചത് ജോജുവിനെ ആയിരുന്നു എന്നാണ് സുരാജ് പറയുന്നത്. ജോജു ഈ കഥാപാത്രമാകാൻ തയാറാകാതിരുന്നതോടെയാണ് സംവിധായകൻ എബ്രിഡ് ഷൈൻ സുരാജിനെ സമീപിക്കുന്നത്.
‘1983’ പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത സിനിമയില്‍ ഒരു റോളെങ്കിലും തരണമെന്ന് ഏബ്രിഡ് ഷൈനോട് ഞാന്‍ പറഞ്ഞു. ജോജു ചെയ്ത മിനി എന്ന പൊലീസുകാരന്റെ വേഷമായിരുന്നു ആദ്യം എന്നോട് പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. അപ്പോഴാണ് പറയുന്നത് അതെനിക്ക് തരാന്‍ പറ്റില്ല. അത് ജോജുവിന് കൊടുത്തുവെന്ന്. എനിക്ക് അപ്പോള്‍ വേഷമില്ലേയെന്ന് ഞാന്‍ ചോദിച്ചു. നോക്കാമെന്നാണ് പിന്നെ പറഞ്ഞത്. ‘‘ഞാന്‍ ജോജുവിന് വച്ചൊരു വേഷമുണ്ട്. അത് ചെയ്യാന്‍ പറ്റില്ലെന്നാണ് ജോജു പറയുന്നത്. സുരാജിന് കൊടുക്കാനാണ് ജോജു ഇപ്പോള്‍ പറയുന്ന’’തെന്നും അദ്ദേഹം പറഞ്ഞു. പിന്നെ നോക്കുമ്പോള്‍ ജോജു എന്നെ വിളിച്ചു. ‘‘അളിയാ അത് നീ ചെയ്യ്’’ എന്നെന്നോട് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ചെയ്യുന്നത്. അതിന് ശേഷമാണ് കുറേ കരച്ചില്‍ റോളുകള്‍ വന്നത്. - ഇന്ത്യാഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിൽ സുരാജ് പറഞ്ഞു.
ആക്ഷന്‍ ഹീറോ ബിജു സിനിമയ്ക്കു മുമ്പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് സുരാജ് പറയുന്നത്. ‘അണ്ണാ എനിക്ക് നല്ലൊരു ക്യാരക്ടര്‍ വേഷം തരുമോ’യെന്ന് രഞ്ജിയേട്ടനോടും ഞാന്‍ ചോദിച്ചു. ഇപ്പോള്‍ നീ തമാശ രീതിയില്‍ അല്ലെ ചെയ്യുന്നത് അത് അങ്ങനെ തന്നെ പോകട്ടെയെന്നും സമയമാവുമ്പോള്‍ എല്ലാം ശരിയാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.- സുരാജ് കൂട്ടിച്ചേർത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates