മകളെ വിട്ടുതരണം; ഭാര്യയുടെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ നിന്ന് തര്‍ക്കിച്ച് നവാസുദ്ദീന്‍ സിദ്ദിഖി; വിഡിയോ വൈറല്‍

അന്ധേരിയിലെ ഭാര്യയുടെ വീടിനു മുന്നില്‍ നിന്ന് സംസാരിക്കുന്ന നവാസുദ്ദീനെയാണ് വിഡിയോയില്‍ കാണുന്നത്
ആലിയയുടെ വീടിന്റെ ​ഗെയ്റ്റിനു മുന്നിൽ നവാസുദ്ദീൻ/ വിഡിയോ സ്ക്രീൻഷോട്ട്, നവാസുദ്ദീനും ആലിയയും/ ഫയൽ ചിത്രം
ആലിയയുടെ വീടിന്റെ ​ഗെയ്റ്റിനു മുന്നിൽ നവാസുദ്ദീൻ/ വിഡിയോ സ്ക്രീൻഷോട്ട്, നവാസുദ്ദീനും ആലിയയും/ ഫയൽ ചിത്രം
Updated on
2 min read

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമ്മില്‍ ഏറെ നാളായി പ്രശ്‌നത്തിലാണ്. അടുത്തിടെയാണ് ഭര്‍തൃവീട്ടില്‍ താന്‍ തടങ്കലിലാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്  വീടിനു മുന്നില്‍ നിന്ന് കലഹിക്കുന്ന നവാസുദ്ദീനിന്റേയും ആലിയയുടേയും വിഡിയോ ആണ്. അന്ധേരിയിലെ ഭാര്യയുടെ വീടിനു മുന്നില്‍ നിന്ന് സംസാരിക്കുന്ന നവാസുദ്ദീനെയാണ് വിഡിയോയില്‍ കാണുന്നത്. 

ഷൂട്ടിങ് നിര്‍ത്തി വച്ച് മകള്‍ക്കായി വന്നതാണെന്നും മൂത്ത മകള്‍ ഷോറയുടെ വിസ കാര്യവുമായി അവളെ തന്നോടൊപ്പം വിടണമെന്നാണ്  സിദ്ദിഖി ആവശ്യപ്പെടുന്നത്. ആലിയ തന്നെയാണ് വിഡിയോ പങ്കുവച്ചത്. നവാസുദ്ദീനൊപ്പമുള്ള 18 വര്‍ഷത്തെ ബന്ധം വിവരിച്ചുകൊണ്ടുള്ള കുറിപ്പും ആലിയ പങ്കുവച്ചിട്ടുണ്ട്. 

ആലിയയുടെ കുറിപ്പ് വായിക്കാം

'എന്നെ ഒരു വിലയുമില്ലാത്ത ഒരാള്‍ക്ക് എന്റെ ജീവിതത്തിന്റെ 18 വര്‍ഷം നല്‍കിയതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. 2004ലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് മുംബൈയിലെ ചാര്‍കോപ് ഏക്ത നഗറിലെ അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ഞങ്ങള്‍  ലിവിങ് റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ടു. ഞാനും നവാസുദ്ദീനും അയാളുടെ സഹോദരന്‍ ഷംസുദ്ദീന്‍ സിദ്ദിഖിയും ഒരു മുറിയില്‍ ഒരുമിച്ചായിരുന്നു താമസം. അവിടെനിന്നാണ് ഞങ്ങള്‍ ജീവിതം തുടങ്ങിയത്. വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നത്. അവന്‍ എന്നെ സ്‌നേഹിക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുമെന്നും ഞാന്‍ വിശ്വസിച്ചു.

ആ സമയത്ത്, അദ്ദേഹത്തിന് ഭക്ഷണത്തിന് പോലും പണമില്ലായിരുന്നു. ഞാനും അവന്റെ സഹോദരന്‍ ഷംസുദ്ദീനും ചേര്‍ന്നാണ് അതിനുള്ള പൈസ കണ്ടെത്തിയത്. പിന്നീട് ഞങ്ങള്‍ 2010 ല്‍ വിവാഹിതരായി, ഒരു വര്‍ഷത്തിനുശേഷം എനിക്ക് ഒരു കുഞ്ഞ് ജനിച്ചു. എന്റെ അമ്മ നല്‍കിയ  ഫ്‌ലാറ്റ് വിറ്റാണ് പ്രസവത്തിനുള്ള പണമുണ്ടാക്കിയത്. ആ പണത്തില്‍ നിന്ന് ഒരു കാര്‍ (സ്‌കോഡ ഫാബിയ) അവനു സമ്മാനിക്കുകയും ചെയ്തു. അതുവരെ പോയിരുന്ന ബസ് യാത്ര ഒഴിവാക്കാനായിരുന്നു അത്. 

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, അയാള്‍ ഒരുപാട് മാറി. മനുഷ്യത്വമില്ലാത്തവനായി. ഒരിക്കലും ഇയാള്‍ മികച്ച മനുഷ്യനായിരുന്നില്ല. മുന്‍ കാമുകിമാര്‍ക്കോ മുന്‍ ഭാര്യയ്‌ക്കോ അര്‍ഹിക്കുന്ന പരിഗണന കൊടുക്കാത്ത ആ മനുഷ്യന്‍ ഇപ്പോള്‍ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. കുട്ടികളെപ്പോലും ഇയാള്‍ ലക്ഷ്യം വെക്കുകയാണ്. 

എല്ലാ രേഖകളും തെളിവുകളും അയാളെ തുറന്ന് കാണിക്കുമ്പോഴും ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ കഴിയുന്നത്? കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ഒരു സൂചനയെങ്കിലും ലഭിച്ചിരുന്നെങ്കില്‍ അയാളെ പോലെയല്ലാത്ത പണമില്ലാത്ത ഒരാളെ ഞാന്‍ തെരഞ്ഞെടുക്കുമായിരുന്നു. ഇയാള്‍ സൂപ്പര്‍സ്റ്റാര്‍ ആയതോടെ കൂടുതല്‍ നുണയനും ചതിയനുമായി മാറി. ആദ്യത്തെ കുഞ്ഞിന്റെ ജനനശേഷം അയാള്‍ എനിക്ക് ഡിവോഴ്‌സ് നല്‍കി എന്നാണ് അവകാശപ്പെടുന്നത്. അതിനുശേഷം ബന്ധത്തിലാവുകയും ലിവിങ് റിലേഷനിലാണ് രണ്ടാമത്ത കുട്ടി ജനിക്കുന്നത് എന്നുമാണ് പറയുന്നത്. അയാള്‍ ഒരിക്കലും എന്ന ഭാര്യയായി പരിഗണിച്ചിരുന്നില്ല. ഞങ്ങള്‍ ഡിവോഴ്‌സ് ആകാതിരുന്ന സമയത്തുപോലും. 

ഈ ആരോപണങ്ങളെല്ലാം വൃത്തികേടും ബഹുമാനമില്ലായ്മയുമാണ്. ഇയാളുടെ യഥാര്‍ത്ഥ നിറം കാണിക്കാന്‍ വേണ്ടിയാണ് ഈ വിഡിയോ പങ്കുവെക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com