കാമുകൻ ഉപേക്ഷിച്ചു; കിം കർദാഷ്യനെ പോലെയാകാൻ 15 ശസ്ത്രക്രിയകൾ ചെയ്ത് യുവതി, ചെലവ് 45 ലക്ഷം രൂപ 

കിം കർദാഷ്യനെപ്പോലെയാകാൻ ചെറി ലീ എന്ന യുവതി ചെയ്തത് 15ഓളം ശസ്ത്രക്രിയകളാണ്. ഇതിനായി 49 ലക്ഷത്തോളം രൂപ ചിലവഴിച്ചു
ചെറി ലീ, കിം കർദാഷ്യൻ
ചെറി ലീ, കിം കർദാഷ്യൻ
Updated on
1 min read

സൗന്ദര്യവും ആകാരവടിവും കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് കിം കർദാഷ്യൻ. താരത്തെപോലെയാകാൻ ആഗ്രഹിക്കുന്നവരും നിരവധിയാണ്. ദക്ഷിണ കൊറിയയിൽ ഒരു യുവതി കിം കർദാഷ്യനെപ്പോലെയാകാൻ ചെയ്തത് 15ഓളം ശസ്ത്രക്രിയകളാണ്. 

28കാരിയായ ചെറി ലീ ആണ് പ്രിയതാരത്തെ പോലെയാകാൻ 49 ലക്ഷത്തോളം രൂപ ചെലവഴിച്ചത്. കിം കർദാഷ്യൻ തനിക്കെന്നും പ്രചോദനമായിരുന്നെന്നാണ് ചെറി പറയുന്നത്. തന്റെ കണ്ണിൽ ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രി കിം ആണെന്നാണ് ചെറിയുടെ വാക്കുകൾ. 

ചെറുപ്പം മുതൽ ചെറിക്ക് അവളുടെ രൂപം ഇഷ്ടമല്ലായിരുന്നു. വളരുന്തോറും ആ ഇഷ്ടക്കേട് കൂടിക്കൊണ്ടിരുന്നു. 20കാരിയായ താന്നെ കാമുകൻ ഉപേക്ഷിക്കാനും കാരണം ഈ രൂപമായിരുന്നെന്നാണ് ചെറി പറയുന്നത്. ഇതാണ് കോസ്‌മെറ്റിക് ശസ്ത്രക്രിയയ്ക്ക് അവളെ പ്രചോദിപ്പിച്ചത്. 

ഇരട്ട കൺപോളകൾക്ക് വേണ്ടിയാണ് ആദ്യം ശസ്ത്രക്രിയ ചെയ്തത്. ഇത് ചെയ്തിട്ടും കാമുകനെ പ്രീതിപ്പെടുത്താനായില്ല. പക്ഷെ ചെറിക്ക് അവളുടെ ലുക്ക് ഇഷ്ടപ്പെട്ടു. ഇതോടെ കൂടുതൽ ശസ്ത്രക്രിയകൾ ചെയ്യാൻ ഒരുങ്ങുകയായിരുന്നു. പിന്നീടുള്ള എട്ട് വർഷം ബ്രസീലിയൻ ബട്ട് ലിഫ്റ്റ്, ബ്രെസ്റ്റ് ഓഗ്മെന്റേഷൻ എന്നിവയും കവിൾത്തടത്തിലും മൂക്കിലുമടക്കം 15 ശസ്ത്രക്രിയകളാണ് ചെയ്തത്. 

ശസ്ത്രക്രിയകൾ ചെയ്തതിന് ശേഷം ഇപ്പോൾ തന്റെ ലുക്ക് വളരെയധികം മാറിപ്പോയെന്നും ബന്ധുക്കളിൽ പലർക്കും ഇപ്പോൾ കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റില്ലെന്നും ചെറി പറഞ്ഞു. പാർട്ട്-ടൈം ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്യുന്ന ചെറി വീട്ടുകാരുടെ സഹായത്തോടെയാണ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. ഇതുവരെ ചെയ്ത ഒരു ശസ്ത്രക്രിയയെക്കുറിച്ചും തനിക്ക് കുറ്റബോധമില്ലെന്നും ഇനിയും ഇത് തുടരുമെന്നുമാണ് യുവതി പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായിക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com