കുറച്ച് ഡ്രാമയില്ലാതെ എന്ത് കല്യാണം; ഹൻസിക മോട്വാനിയുടെ വിവാഹം ഹോട്ട്സ്റ്റാറിൽ, ട്രെയിലർ

ട്രെയിലർ പുറത്തുവിട്ടുകൊണ്ട് ഹൻസിക തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്
ഹൻസികയും സൊഹേലും/ ചിത്രം; ഫെയ്സ്ബുക്ക്
ഹൻസികയും സൊഹേലും/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

തെന്നിന്ത്യൻ സുന്ദരി ഹൻസിക മോട്വാനിയുടെ വിവാഹം വൻ ആഘോഷമിരുന്നു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേല്‍ കതുരിയും ഹൻസികയും ഒന്നിച്ചത്. ജയ്പുരിലെ മുണ്ടോട്ട ഫോര്‍ട്ടില്‍ വച്ച് രാജകീയമായിട്ടായിരുന്നു വിവാഹം. ഇപ്പോൾ താരത്തിന്റെ ആഡംബര വിവാഹം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് വിവാഹം സ്ട്രീം ചെയ്യുക. 

ട്രെയിലർ പുറത്തുവിട്ടുകൊണ്ട് ഹൻസിക തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ലവ് ശാദി ഡ്രാമ എന്നാണ് ഷോയ്ക്ക് പേരിട്ടിരിക്കുന്നത്. കുറച്ച് ഡ്രാമയില്ലാതെ എന്ത് വിവാഹം എന്ന അടിക്കുറിപ്പിലാണ് ഹൻസിക വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുചെയ്തിരിക്കുന്നത്. ഡ്രീമി വെഡ്ഡിങ് കാണാനായി കാത്തിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. 

പരമ്പരാ​ഗത രാജസ്ഥാനി രീതിയിലായിരുന്നു ഹൻസികയുടെ വിവാഹം. ഒരാഴ്ച നീണ്ടു നിന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. പാരിസിലെ ഈഫല്‍ ഗോപുരത്തിന്റെ മുന്‍പില്‍ വച്ച് സുഹൈല്‍ വിവാഹാഭ്യര്‍ഥന നടത്തുന്ന ചിത്രത്തിനൊപ്പമാണ് താരം വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. 

ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ഗയ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സിക സിനിമയിലേക്ക് എത്തുന്നത്. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തില്‍ നായികയായി വേഷമിട്ടു. തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയയാണ്. ഹൻസിക നായികയായി ഏറ്റവും  ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'മഹാ' ആയിരുന്നു. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com