

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മിമിക്രി ആർട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. മഹേഷിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വീട്ടിലെത്തി മഹേഷിനെ കണ്ടിരിക്കുകയാണ് നടനും എംഎൽഎയുമായ ഗണേഷ്കുമാർ. മികച്ച ചികിത്സ തന്നെ മഹേഷിന് ഉറപ്പുവരുത്തുമെന്നും പണത്തിന്റെ കാര്യമോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു.
ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം. ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. അതെല്ലാം ഞാനേറ്റു- ഗണേഷ് കുമാർ പറഞ്ഞു. കൃത്യമായ ചികിത്സ കിട്ടിയാൽ മാത്രമേ പഴയ നിലയിലേക്ക് മഹേഷ് എത്തുകയുള്ളൂ. അതിനായി ഡോക്ടറെ നേരിട്ട് വിളിച്ച് സംസാരിക്കാമെന്നും ഗണേഷ് പറഞ്ഞു. മഹേഷിനോട് ചികിത്സയുടെ വിവരങ്ങളും ഗണേഷ് ചോദിച്ചറിഞ്ഞു. മുഖ്യമന്ത്രിയെ വിവരം അറിയിക്കാമെന്നും ഗണേഷ് പറഞ്ഞു.
പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂരിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കൊല്ലം സുധി മരിച്ചിരുന്നു. വണ്ടിയുടെ പുറകിലെ സീറ്റിലായിരുന്നു മഹേഷ് ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ മുന്നിലെ സീറ്റിൽ പോയി മുഖം ഇടിക്കുകയായിരുന്നു.
താടിയെല്ലിനും പല്ലുകൾക്കും മൂക്കിനുമെല്ലാം ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി ശസ്ത്രക്രിയകൾ ചെയ്താണ് ഈ അവസ്ഥയിലെത്തിയതെന്നും ദൈവാനുഗ്രഹത്താൽ ശരീരത്തിന് മറ്റൊന്നും സംഭവിച്ചില്ലെന്നും മഹേഷ് പറയുന്നു. കലാരംഗത്തേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് മഹേഷ്. മഹേഷിന്റെ മനോധൈര്യത്തെ ഗണേഷ് കുമാർ പ്രശംസിക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates