സിനിമയിലെ ലഹരി ഉപയോഗത്തേക്കുറിച്ചുള്ള ടിനി ടോമിന്റെ തുറന്നു പറച്ചിൽ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. ലഹരി ഉപയോഗത്തെ തുടർന്ന് പല്ല് പൊടിഞ്ഞ ഒരു നടനെ അറിയാം എന്നാണ് താരം പറഞ്ഞത്. ഇപ്പോൾ ആ നടന്റെ പേര് ടിനി ടോം പുറത്തുപറയണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും പേരുകളും തെളിവുകളും പുറത്തുവിടാൻ തയാറാകണമെന്നുമാണ് നിഷാദ് പറഞ്ഞത്.
ടിനി ടോം എന്ന നടൻ,കുടത്തിൽ നിന്നും ഒരു ഭൂതത്തെ തുറന്നു വിട്ടു... തീർച്ചയായും അതൊരു ചർച്ചാ വിഷയം തന്നെ... ഇനി ടിനി ടോം ,സാമൂഹിക പ്രതിബദ്ധത കാണിക്കണം... അയാൽ പറഞ്ഞത് ശരിയാണെന്ന ഉത്തമ ബോധ്യം അയാൾക്കുണ്ടല്ലോ.. അതു കൊണ്ടാണ് അയാൾ പരസ്യമായി
വിളിച്ച് പറഞ്ഞത്... ടിനി,താങ്കൾ പറഞ്ഞ പേരുകളും തെളിവുകളും പുറത്ത് വിടണം...ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അത് അവതരിപ്പിക്കണം...വെറും അമ്മായി കളി കളിക്കരുത്... കൈയ്യടിക്ക് വേണ്ടി പറഞ്ഞതല്ല എന്ന് വിശ്വസിക്കട്ടെ... കമോൺ ടിനി...കമോൺ #comeontinitom സുഹൃത്തുക്കളെ,നമ്മൾ ടിനി ടോമിന് ധൈര്യം കൊടുക്കണം... ആ പേരുകൾ പുറത്ത് പറയാൻ.. നമ്മുക്ക് #comeontinitom എന്ന ഹാഷ് ടാഗിന് തുടക്കം കുറിക്കാം.- നിഷാദ് ഫെയ്സ്ബുക്കിൽ കുറിച്ചു.
കാഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ലഹരിക്ക് അടിമയായ നടനെ അടുത്തിടെ കണ്ടെന്നും അയാളുടെ പല്ല് പൊടിഞ്ഞു തുടങ്ങിയെന്നും ടിനി പറഞ്ഞിരുന്നു. കൂടാതെ മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരിഉപയോഗത്തെക്കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചു എന്നും താരം പറഞ്ഞു. അതിനു പിന്നാലെ പൊലീസ് അന്വേഷണം ശക്തമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ