'മതവികാരം വ്രണപ്പെടുത്തി': കവിത ചൊല്ലിയതിന് സംവിധാന സഹായിക്കെതിരെ കേസ്; രൂക്ഷമായി വിമർശിച്ച് പാ രഞ്ജിത്ത്

രാമനും ലക്ഷ്മണനും ഹനുമാനും മാൻഹോളിൽ ഇറങ്ങുന്നതും സീത പുറത്തുനിൽക്കുന്നതുമായാണ് കവിതയിൽ പറയുന്നത്
പാ രഞ്ജിത്ത്, വിടുതലൈ സിഗപ്പി/ഫോട്ടോ: ട്വിറ്റർ
പാ രഞ്ജിത്ത്, വിടുതലൈ സിഗപ്പി/ഫോട്ടോ: ട്വിറ്റർ

വിത ചൊല്ലിയതിന് പേരിൽ തന്റെ സംവിധാന സഹായിക്കെതിരെ എഫ്ഐആർ ഇട്ട പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ പാ രഞ്ജിത്ത്. ഹിന്ദു മത വികാരം വ്രണപ്പെടുത്തി എന്ന പരാതിയിലാണ് വിടുതലൈ സിഗപ്പിക്കെതിരെ പൊലീസ് കേസെടുത്തത്. 

പാ രഞ്ജിത്തിന്റെ നീലം കൾച്ചറൽ സെന്ററിൽ കഴിഞ്ഞ മാസം നടന്ന വാനം ആർട്സ് ഫെസ്റ്റിവലിലാണ് സിഗപ്പി കവിത ആലപിച്ചത്. സ്വന്തമായി എഴുതിയ മലക്കുഴി മരണം എന്ന കവിതയാണ് അദ്ദേഹം അവതരിപ്പിച്ചത്. ശുചീകരണത്തൊഴിലാളികളുടെ മരണങ്ങളെക്കുറിച്ചാണ് ആക്ഷേപഹാസ്യ കവിതയിൽ പറയുന്നത്. ദൈവങ്ങളും കവിതയിൽ കഥാപാത്രങ്ങളാവുന്നുണ്ട്. രാമനും ലക്ഷ്മണനും ഹനുമാനും മാൻഹോളിൽ ഇറങ്ങുന്നതും സീത പുറത്തുനിൽക്കുന്നതുമായാണ് കവിതയിൽ പറയുന്നത്. ഭാരത് ഹിന്ദു മുന്നണിയാണ് വിടുതലൈ സിഗപ്പിക്കെതിരെ പൊലീസിൽ പരാതി നൽകിയത്. 

തമിഴ്നാട് പൊലീസ് സമ്മർദ്ദങ്ങൾക്ക് വഴങ്ങി എന്നാണ് സംഭവത്തെ വിമർശിച്ചുകൊണ്ട് പാ രഞ്ജിത്ത് കുറിച്ചത്. തോട്ടിപ്പണി മൂലം ഇന്ത്യയിലുടനീളം സംഭവിച്ച മരണങ്ങളെ അപലപിക്കുകയാണ് കവിതയിൽ ചെയ്തതെന്ന് പാ രഞ്ജിത് പറഞ്ഞു. മാൻഹോളുകളിൽ ദൈവങ്ങൾ ഇറങ്ങി ജോലി ചെയ്താലും ഇങ്ങനെയൊക്കെയാണ് സംഭവിക്കുക എന്ന് പറയുന്ന കവിതയാണ് ഡോ. ബി.ആർ. അംബേദ്കറുടെ പാത പിന്തുടരുന്ന വിടുതലൈ സി​ഗപ്പി ആലപിച്ചത്. വലതുപക്ഷ സംഘടനകൾക്ക് ഈ കവിതയുടെ സന്ദർഭമോ അർത്ഥമോ മനസിലാവില്ല.- സംവിധായകൻ കുറിച്ചു. മതവികാരം വ്രണപ്പെടുത്തൽ കലാപാഹ്വാനം ഉൾപ്പടെയുള്ള വകുപ്പുകളാണ് സി​ഗപ്പിക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com