'96ന്റെ കഥ ആദ്യം പറഞ്ഞത് അർച്ചന കവി; മോഹൻലാലിന്റെ നായികയായി കജോളിനെയും തീരുമാനിച്ചിരുന്നു'; സന്തോഷ് കുരുവിള

എല്ലാ സിനിമകൾ വരുമ്പോഴും അത് തങ്ങളുടെ കഥയാണെന്ന് വാദിച്ച് പലരും രംഗത്തെത്താറുണ്ട്
96 സിനിമയിൽ നിന്ന്, മോഹൻലാൽ/ ഫെയ്‌സ്ബുക്ക്
96 സിനിമയിൽ നിന്ന്, മോഹൻലാൽ/ ഫെയ്‌സ്ബുക്ക്
Updated on
1 min read

ചില സിനിമകൾ റിലീസ് ചെയ്യുമ്പോൾ പലരും തങ്ങളുടെ കഥയാണെന്ന് അവകാശവാദം പറഞ്ഞ് രംഗത്ത് വരാറുണ്ട്. ചിലത് വളരെ യാദൃശ്ചികമായിരിക്കും. അത്തരം ഒരു അനുഭവം പങ്കുവെക്കുകയാണ് നിർമാതാവ് സന്തോഷ് ടി കുരുവിള.

വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങായ 96 എന്ന സൂപ്പർഹിറ്റ സിനിമയുടെ അതേ കഥ ആ സിനിമ ഇറങ്ങുന്നതിനും ഒന്നര വർഷം മുൻപ് നടി അർച്ചന കവി തന്നോടു പറഞ്ഞിരുന്നെന്ന് സന്തോഷ് കുരുവിള ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരേ സ്‌കൂളിൽ പഠിച്ച രണ്ടു പേരുടെ പ്രണയ കഥയായിരുന്നു അത്. പിന്നീട് അവർ ലണ്ടനിൽ പോവുന്നതൊക്കെയായിരുന്നു സിനിമയുടെ പ്ലോട്ട്. നായകനായി മോഹൻലാലിനെയും നായികയായി കജോളിനെയും തീരുമാനിച്ചിരുന്നു.

നടൻ മോഹൻലാലുമായി ആദ്യ ഘട്ട ചർച്ചയും നടന്നും. അദ്ദേഹം ഒടിയന്റെ ഷൂട്ടിങ്ങിലായിരുന്നു. അതു കഴിഞ്ഞ് ഇതിലേക്ക് കടക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ ഒടിയന്റെ ഷൂട്ടു നീണ്ടു പോവുകയും അദ്ദേഹത്തിന് മറ്റു തിരക്കുകൾ വരികയും ചെയ്തു. എന്നാൽ 96 ഇറങ്ങിയപ്പോൾ എന്റെ കഥയാണെന്ന അവകാശവാദം ഉന്നയിച്ച് അർച്ചനയ്‌ക്കോ തനിക്കോ നടത്താൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

മഹേഷിന്റെ പ്രതികാരം ഇറങ്ങിയപ്പോൾ അത് അവരുടെ കഥയാണെന്ന് വാദിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം യഥാർത്ഥ സംഭവമാണ്. എല്ലാ സിനിമകൾ വരുമ്പോഴും അത് തങ്ങളുടെ കഥയാണെന്ന് വാദിച്ച് പലരും രംഗത്തെത്താറുണ്ട്. മനസിൽ ഭാവന ചിലപ്പോൾ എല്ലാവർക്കും ഒരുപോലെയാകും. അങ്ങനം വരുമ്പോൾ ചില കഥകളോട് സാമ്യം തോന്നും എന്നത് യാദൃശ്ചികമാണ്. അതിൽ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com