'എന്റെ മകൻ ഓട്ടിസ്റ്റിക്കാണ്, ഭിന്നശേഷിയുള്ള കു‍ഞ്ഞുങ്ങൾ വ്യക്തിത്വവും ആത്മവിശ്വാസവുമുള്ളവർ': ഷെല്ലി കിഷോർ

മകന് എഡിഎച്ച്ഡിയുണ്ട് ജിഡിഡിയുമുണ്ട് എന്നാണ് നടി പറഞ്ഞത്
Shelly Kishore
ഷെല്ലി കിഷോർഫെയ്സ്ബുക്ക്
Updated on
1 min read

ടെലിവിഷൻ രം​ഗത്തിലൂടെ എത്തി മലയാളികളുടെ മനം കവർന്ന നടിയാണ് ഷെല്ലി കിഷോർ. ഇപ്പോൾ തന്റെ മകൻ ഓട്ടിസ്റ്റിക്കാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. മകന് എഡിഎച്ച്ഡിയുണ്ട് ജിഡിഡിയുമുണ്ട് എന്നാണ് നടി പറഞ്ഞത്. ഭിന്നശേഷിക്കാരായ കുട്ടികൾ വ്യക്തിത്വവും ആത്മവിശ്വാസവും ഉള്ളവരാണെന്നും ആരുടെയും സഹായമില്ലാതെ ജീവിക്കാനുള്ള കഴിയുമെന്നും താരം കൂട്ടിച്ചേർത്തു.

'എന്റെ ജീവിതം തന്നെ പറയാം.എനിക്കൊരു മകനുണ്ട്. അവന്‍ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്, ജിഡിഡി ഉണ്ട്. എനിക്കാദ്യം ഇവിടെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടാണ് നന്ദി പറയേണ്ടത്. അവരെ വീട്ടിനുള്ളില്‍ അടച്ചിടാതെ, എന്റെ കുഞ്ഞുങ്ങള്‍ ഭിന്നശേഷിയുള്ളവരാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ അവരുടെ ഉള്ളിലെ കഴിവിനെ പുറത്തു കൊണ്ടുവരാന്‍ വേണ്ടി നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പിന്തുണ അതാണ് ഏറ്റവും മികച്ച കാര്യം. രണ്ടാമത് നന്ദി പറയാനുള്ളത് അവരുടെ അധ്യാപകരോടാണ്. ഈ പ്രൊഫഷന് ക്ഷമ വേണം. ഈ ജോലിയാണ് എന്റെയിടമെന്നും എന്റെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇതാണെന്നുമുള്ള ചിന്താഗതിയോടെ ഇറങ്ങിത്തിരിച്ചവരാണിവര്‍. ഇനി എനിക്ക് പറയാനുള്ളത് കുട്ടികളോടാണ്. നിങ്ങളെ പലരും പല പേരിട്ടും വിളിക്കുന്നുണ്ട്. പക്ഷേ അതൊന്നുമല്ല നിങ്ങളെന്നും നിങ്ങളുടെ വ്യക്തിത്വവും പുറത്തുകാണിക്കുന്നുണ്ട്. നിങ്ങൾ ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ളവരാണ്. അത് ഇനിയും വേണം. സ്വന്തം കാലില്‍ നിന്ന് ജീവിക്കാന്‍ പഠിക്കണം. ആരുടെയും സഹായമില്ലാതെ ജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ട്. അത് മുന്നോട്ടുകൊണ്ടുവരിക. ജീവിതാവസാനം വരെയും തുടരുക', ഷെല്ലി പറഞ്ഞു.

സന്നദ്ധ സംഘടനയായ സ്റ്റെപ് അപ് ഇൻ്റർനാഷണൽ ട്രസ്റ്റ് ഭിന്നശേഷികുട്ടികൾക്കായി സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷെല്ലി. മിന്നൽ മുരളി, സർക്കാർ ഉത്പന്നം എന്നിവയാണ് നടിയുടെ പ്രധാന സിനിമകൾ. നിരവധി വെബ് സീരിസുകളിലും െഷല്ലി സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com