'മോഹൻലാലിനെ പൃഥ്വിരാജ് വഞ്ചിച്ചു, എംപുരാൻ ഹിന്ദു വിരുദ്ധ സിനിമ'; റിലീസിനു പിന്നാലെ വൻ ചർച്ച

വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപണം
L2: Empuraan sparks fierce debate
എംപുരാൻ
Updated on
1 min read

കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ എത്തിയ ആദ്യ ദിനത്തിൽ ചിത്രം വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നതായി ആരോപിച്ച് ചില സോഷ്യൽ മീഡിയാ ഹാൻഡിലുകൾ രം​ഗത്തെത്തിയതോടെയാണ് ചർച്ച ചൂടുപിടിച്ചത്. മോഹൻലാലിനേയും അദ്ദേഹത്തിന്റെ ആരാധകരേയും പൃഥ്വിരാജ് വഞ്ചിച്ചു എന്നും ചിലർ ആരോപിക്കുന്നു. വലതുപക്ഷ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ആരോപണങ്ങളുമായി രം​ഗത്തെത്തിയത്.

ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്ന, ഹിന്ദു വി​രുദ്ധ പ്രചാരണമാണ് ചിത്രം നടത്തുന്നത് എന്നാണ് മറ്റൊരു പോസ്റ്റ്. ഈ സിനിമക്ക് ചില ​ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് മറ്റൊരു ആരോപണം.

അതേസമയം ഇടതുപക്ഷ പേജുകൾ തുടക്കത്തിൽ ജാ​ഗ്രത പാലിച്ചാണ് പ്രതികരിച്ചത്. പൃഥ്വിരാജ് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു എന്നായിരുന്നു തുടക്കത്തിലെ ചില പ്രതികരണങ്ങൾ. അദ്ദേഹം അക്കാര്യത്തിൽ ധൈര്യം കാണിച്ചതിൽ അഭിനന്ദനം അർഹിക്കുന്നതായും ചില ഇടതുപക്ഷ പേജുകൾ പ്രതികരിച്ചു.

ഒരു ബി​ഗ് ബജറ്റ് പടത്തിൽ കാര്യങ്ങൾ പച്ചയ്ക്ക് പറയാൻ ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രതികരണം. വലതു പക്ഷത്തെ വിമർശിക്കുമ്പോഴും അവരുടെ പ്രത്യശാസ്ത്രത്തെ സിനിമ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതൊരു കെണിയാണെന്നുമാണ് ചിലരുടെ പക്ഷം. മുൻ കോൺ​ഗ്രസ് എംഎൽഎ വിടി ബൽറാം ഫെയ്സ്ബുക്കിൽ ഇടതുപക്ഷത്തേയും വലതു പക്ഷത്തേയും ട്രോളി എംപുരാൻ കണ്ടിട്ടില്ല എന്നൊരു കുറിപ്പാണ് പങ്കിട്ടത്.

ഇതൊന്നുമല്ലാത്ത മറ്റൊരു വീക്ഷണവും ഒരാൾ പങ്കിടുന്നുണ്ട്. അതിങ്ങനെ- പൃഥ്വിരാജ് വളരെ മിടുക്കനെന്നു പറഞ്ഞാണ് കുറിപ്പ്. ചിത്രം ജിഹാദികൾക്കെതിരെയാണെന്നും വലതു പക്ഷക്കാരെ കാണാൻ പ്രേരിപ്പിക്കുന്നതാണ് എന്നൊരു ധാരണയാണ് തുടക്കത്തിൽ നൽകുന്നതെന്നും ഈ കുറിപ്പിൽ പറയുന്നു. എതിർ പ്രേക്ഷകരുടെ ​വിരോധം മുതലെടുത്തു സിനിമ വിജയിപ്പിക്കാനുള്ള തന്ത്രമാണ് പൃഥ്വിരാജ് പയറ്റുന്നത് എന്നുമാണ് കുറിപ്പിൽ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com