ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിടെക് വിദ്യാര്‍ഥിയെ കോളജ് വളപ്പില്‍ കുത്തിക്കൊന്നു. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ നിഖില്‍ ചൗധരിയാണ് (20) മരിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അഭിഷേകാണ് ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി അഭിഷേക് അടക്കം അഞ്ചുവിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മീററ്റിലെ എംഐഇടി കോളജില്‍ ബുധനാഴ്ചയാണ് സംഭവം. അഭിഷേകുമായി നിഖില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ അഭിഷേക് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിഖിലിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഉടന്‍ തന്നെ നിഖിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഠിത്തതില്‍ മിടുക്കനായ നിഖില്‍ ആരുമായി വഴക്കുണ്ടാക്കുന്ന പ്രകൃതമല്ലെന്ന് കൂട്ടുകാര്‍ പറയുന്നു. അഭിഷേകിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ