ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം നല്‍കിയില്ല; വെടിയേറ്റ മരുമകള്‍ മരിച്ചു
മുംബൈ: പ്രഭാതഭക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ചു ഭര്‍തൃപിതാവ് വെടിവച്ച മരുമകള്‍ മരിച്ചു. 42 കാരിയായ സീമ പട്ടേല്‍ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വയറ്റില്‍ വെടിയേറ്റ 42 വയസ്സുകാരിയായ സ്ത്രീയെ ഉടന്‍ തന്നെ സമീപത്തെ ആശപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ഭര്‍തൃപിതാവ് കാശിനാഥ് പാണ്ഡുരംഗ് പാട്ടീലിനെതിരെ (76) കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
രാവിലെ ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം നല്‍കാതിരുന്നതില്‍ പ്രകോപിതനായാണ് കാശിനാഥ് മകന്റെ ഭാര്യയ്ക്കു നേരെ റിവോള്‍വറില്‍നിന്നു വെടിയുതിര്‍ത്തതെന്നു പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാശിനാഥിന്റെ മറ്റൊരു മകന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഈ വാര്‍ത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ