

ന്യൂഡൽഹി: മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി കടുപ്പിക്കാൻ ഡൽഹി സർക്കാർ. ആദ്യം ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയക്കാനും. തുടർന്ന് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് 10,000 രൂപ പിഴ ചുമത്താനാണ് തീരുമാനം.
പിയുസി സർട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങൾ നഗരത്തിൽ ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ഊർജിതമാക്കാനും തീരുമാനിച്ചു. 17.3 ലക്ഷത്തിലധികം വാഹനങ്ങൾ, പ്രാധാനമായും ഇരുചക്രവാഹനങ്ങൾ (14.6 ലക്ഷം) മലിനീകരണ പരിശോധനകൾ നടത്താതെ കിടക്കുന്നതായാണ് ഡൽഹി സർക്കാരിന്റെ നിഗമനം.
ഡൽഹിയിലെ എല്ലാ വാഹന ഉടമകളോടും അവരവരുടെ വാഹനങ്ങൾക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് നിർദേശിച്ച് ഗതാഗത വകുപ്പ് ഒരു പൊതു അറിയിപ്പ് നൽകിയിരുന്നു. പിയുസിസി കൈവശം വച്ചില്ലെങ്കിൽ മൂന്ന് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. അത്തരം വാഹന ഉടമകൾക്ക് മൂന്ന് മാസത്തേക്ക് ലൈസൻസ് കൈവശം വയ്ക്കാൻ അയോഗ്യരാക്കുമെന്നും വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates