ആണ്‍കുഞ്ഞ് പിറന്നു; ദേവിയെ 'പ്രീതിപ്പെടുത്താന്‍' യുവാവിനെ ബലി നല്‍കി; ചുരുളഴിച്ച് പൊലീസ് 

മധ്യപ്രദേശില്‍ മന്ത്രവാദിയുടെ വാക്കുകേട്ട് യുവാവിനെ വെട്ടിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രവാദിയുടെ വാക്കുകേട്ട് യുവാവിനെ വെട്ടിക്കൊന്നു.ആണ്‍കുഞ്ഞ് ജനിക്കുകയാണെങ്കില്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ യുവാവിനെ ബലി നല്‍കാമെന്ന് പ്രാര്‍ഥിക്കാന്‍ മന്ത്രവാദി ഉപദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

രേവ ജില്ലയില്‍ ജൂലൈ ആറിന് നടന്ന കൊലപാതകത്തിന്റെ ചുരുളാണ് പൊലീസ് അഴിച്ചത്. ദിവ്യാന്‍ഷ് കോള്‍ എന്ന 19കാരനെ ക്ഷേത്രത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 32കാരനായ രാംലാലിലേക്ക് എത്തിയത്. യുവാവിനെ കൊന്നത് താനാണ് എന്ന് രാംലാല്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു.

രാംലാലിന് മൂന്ന് പെണ്‍മക്കളാണ്. ഒരു ആണ്‍കുഞ്ഞ് വേണമെന്ന അതിയായ ആഗ്രഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സഹായം തേടി രാംലാല്‍ മന്ത്രവാദിയെ സമീപിച്ചു. ആണ്‍കുഞ്ഞ് ജനിച്ചാല്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ യുവാവിനെ ബലി നല്‍കാമെന്ന് പ്രാര്‍ഥിക്കാന്‍ മന്ത്രവാദി ഉപദേശിച്ചതായി രാംലാല്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം രാംലാലിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതോടെ വഴിപാട് പൂര്‍ത്തിയാക്കാന്‍ യുവാവിനെ തേടിയുള്ള അന്വേഷണം തുടങ്ങി. കൊലപാതകം നടന്ന ജൂലൈ ആറിന് 19കാരന്‍ ആടുകളെ മേയ്ക്കുന്നത് കണ്ടു. തന്ത്രപൂര്‍വ്വം 19കാരനെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് രാംലാല്‍ 19കാരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് രാംലാല്‍ കടന്നുകളഞ്ഞു. 

അന്വേഷണത്തില്‍ 19കാരന്‍ അവസാനമായി കണ്ടത് രാംലാലിനെയാണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രാംലാല്‍ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com