നക്‌സല്‍ വേട്ടയ്ക്കിടെ ആദിവാസികള്‍ കൊല്ലപ്പെട്ടതില്‍ അന്വേഷണമില്ല; ഹര്‍ജി തള്ളി, അഞ്ചു ലക്ഷം പിഴ

ഹര്‍ജി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹിമാംശു കുമാര്‍ അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ജെബി പര്‍ദിവാല എന്നിവര്‍ ഉത്തരവിട്ടു
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ സുരക്ഷാ സേനയുടെ നക്‌സല്‍ വേട്ടയ്ക്കിടെ ആദിവാസികള്‍ കൊല്ലപ്പെട്ടതില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ഹിമാംശു കുമാര്‍ അഞ്ചു ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ജെബി പര്‍ദിവാല എന്നിവര്‍ ഉത്തരവിട്ടു.

ദണ്ഡേവാഡയിലെ നക്‌സല്‍ വേട്ടയ്ക്കിടെ നിരവധി ആദിവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഹിമാംശുവിനെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ഹിമാംശുവിന് എതിരെ അ്‌ന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഛത്തിസ്ഗഢ് സര്‍ക്കാരിനു തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com