അമരാവതി: മദ്യം വാങ്ങാൻ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായി യുവാവിനെ കുത്തിക്കൊന്നു. വിശാഖപട്ടണത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡി അപ്പാല റെഡ്ഡിയാണ് (32) മരിച്ചത്. നിരവധി കേസുകളിൽ പ്രതിയായ എൻ ഗൗരി ശങ്കർ ആണ് അപ്പാലയെ കൊന്നത്.
മദ്യം വാങ്ങിക്കാൻ അപ്പാല റെഡ്ഡിയിൽ നിന്നു 500 രൂപ വാങ്ങിയ ശങ്കർ പണം തിരിച്ചു നൽകിയില്ല. തുടർന്ന് അപ്പാല, ശങ്കറിന്റെ സഹോദരൻ സായിയെ സമീപിച്ചു. പണം ചോദിച്ചതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി.
പിന്നീട് സായ്, ശങ്കറിനോട് കാര്യങ്ങൾ പറഞ്ഞു. മദ്യപിച്ചിരുന്ന ശങ്കർ പ്രകോപിതനായി സഹോദരനൊപ്പം അപ്പാലയെ തേടിയെത്തുകയും കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അപ്പാലയെ വിശാഖപട്ടണത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ